ഇന്റലിജന്‍സ് ബ്യൂറോ മേധാവിയുടെ കാലാവധി വീണ്ടും നീട്ടിനല്‍കി; തപന്‍ കുമാര്‍ ദേകയുടെ സര്‍വീസ് കാലാവധി നീട്ടുന്നത് ഇത് രണ്ടാം തവണ

ഇന്റലിജന്‍സ് ബ്യൂറോ മേധാവി തപന്‍ കുമാര്‍ ദേകയുടെ സര്‍വീസ് കാലാവധി വീണ്ടും നീട്ടിനല്‍കി കേന്ദ്ര സര്‍ക്കാര്‍. 2026 ജൂണ്‍ വരെയാണ് തപന്‍ കുമാര്‍ ദേകയുടെ കാലവധി നീട്ടിനല്‍കിയിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് ഇന്റലിജന്‍സ് ബ്യൂറോ മേധാവിയുടെ സര്‍വീസ് കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടിനല്‍കുന്നത്.

1988 ബാച്ചിലെ ഹിമാചല്‍ പ്രദേശ് കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥനായ തപന്‍ കുമാര്‍ ദേക രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലും ജമ്മു കശ്മീരിലും നടത്തിയിട്ടുള്ള വിവിധ ഓപ്പറേഷനുകളില്‍ നിര്‍ണായക സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഐബി മേധാവിയാകും മുമ്പ് രണ്ട് പതിറ്റാണ്ടിലേറെയായി ഐബിയുടെ ഓപ്പറേഷന്‍സ് വിഭാഗത്തിന്റെ തലവനായി സേവനമനുഷ്ഠിച്ചിരുന്നു.

2024 ജൂണിലും സമാനമായി കേന്ദ്രസര്‍ക്കാര്‍ തപന്‍ കുമാര്‍ ദേകയുടെ സര്‍വീസ് കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ തീരുമാനവും. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ മന്ത്രിമസഭാ നിയമന സമിതിയാണ് തപന്‍ കുമാര്‍ ദേകയുടെ സേവന കാലാവധി സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

പഹല്‍ഗാം ഭീകാരാക്രമണവും അതിനെത്തുടര്‍ന്ന് പാകിസ്ഥാനെതിരായ സൈനിക നടപടികള്‍ക്കും പിന്നാലെയാണ് ഐബി ഡയറക്ടറുടെ കാലാവധി നീട്ടിയിരിക്കുന്നത്.

Latest Stories

സഞ്ജു സാംസൺ ചെന്നൈയിലേക്ക്; നിർണായക സൂചന നൽകി പരിശീലകൻ; സംഭവം ഇങ്ങനെ

ഡൊണാള്‍ഡ് ട്രംപിന് വഴങ്ങി ഇസ്രായേല്‍; ഇറാനിലുള്ള ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ തിരിച്ചുവിളിച്ചു

IND VS ENG: ഈ മത്സരം തോറ്റാൽ എയറിലാകാൻ പോകുന്നത് നീയാണ് മോനെ; ക്യാച്ച് പാഴാക്കിയ ജയ്‌സ്വാളിനെതിരെ താരങ്ങൾ

IND VS ENG: നിന്റെ കൈയിൽ എന്താ ഓട്ടയാണോ മോനെ; നാണംകെട്ട റെക്കോഡ് സ്വന്തമാക്കി യശസ്‌വി ജയ്‌സ്വാൾ

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം; ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തരുതെന്ന് ട്രംപ്

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറിയില്ലെന്ന് ആവര്‍ത്തിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; ആക്ഷേപങ്ങളെ കുറിച്ചെല്ലാം സംസാരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ക്ഷണം

നിന്നെ ഇനി വേണ്ട, ഞങ്ങൾക്ക് നിന്റെ സഹോദരനെ മതി, ഇന്ത്യൻ ടീമിൽ നിന്നും തഴയപ്പെട്ട നിമിഷം വെളിപ്പെടുത്തി മുൻ ക്രിക്കറ്റർ

'ഡേറ്റിംഗിലായിരുന്നു, രണ്ട് വർഷത്തോളം ഒരുമിച്ച്, പരസ്യമാക്കാൻ ആഗ്രഹിച്ചില്ല'; കോഹ്‌ലിയോടൊപ്പമുള്ള ബ്രസീലിയൻ നടിയുടെ പഴയ ചിത്രങ്ങൾ വൈറൽ!

ഇറാന്‍ ആക്രമണത്തിന്റെ കണക്കുകളുമായി ഇസ്രായേല്‍; ഏറ്റവും വലിയ ആക്രമണം ജൂണ്‍ 15ന്

ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; തിരിച്ചടിക്കാന്‍ നിര്‍ദേശിച്ച് ഇസ്രയേല്‍ പ്രതിരോധ മന്ത്രി; വീണ്ടും അസ്വസ്ഥമായി പശ്ചിമേഷ്യ