ഡൽഹി കലാപസമയത്ത് പൊലീസുകാർ മനുഷ്യാവകാശ മാനദണ്ഡങ്ങളും ആഭ്യന്തര നിയമങ്ങളും ലംഘിച്ചു: ആംനസ്റ്റി ഇന്റർനാഷണൽ

ഡൽഹി കലാപം തടയുന്നതിൽ ഡൽഹി പൊലീസ് പരാജയപ്പെട്ടുവെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ ആരോപിച്ചു. വടക്ക് കിഴക്കൻ ഡൽഹിയിൽ ഫെബ്രുവരി 23- നും 29- നും ഇടയിൽ നടന്ന അക്രമത്തിൽ 50- ലധികം പേരാണ് കൊല്ലപ്പെട്ടത്. അവരിൽ ഭൂരിഭാഗവും മുസ്ലിങ്ങളാണ്.

“ഇരകൾക്ക് വൈദ്യസഹായം നിഷേധിക്കൽ, അവരെ രക്ഷപ്പെടുത്തുന്നതിൽ പൊലീസ് പരാജയപ്പെട്ടു, പ്രതിഷേധക്കാരോട് അമിതവും അനിയന്ത്രിതവുമായ ബലപ്രയോഗം നടത്തി, സമ്മേളനങ്ങളോട് വിവേചനപരമായ പെരുമാറ്റം, ഡൽഹിയിൽ ആറ് ദിവസത്തെ അക്രമത്തിനിടയിൽ അക്രമത്തിനിരയായവരെ സ്വയം പ്രതിരോധിക്കാൻ വിട്ടുകൊണ്ട് രക്ഷ ആവശ്യപ്പെട്ടു കൊണ്ടുള്ള അവരുടെ കോളുകളോട് പൊലീസ് പ്രതികരിച്ചില്ല,” തുടങ്ങിയ ആരോപണങ്ങൾ അന്വേഷണത്തെ തുടർന്ന് മനുഷ്യാവകാശ സംഘടന നടത്തി.

അക്രമത്തിനിടെ നടന്ന കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന് ഡൽഹി പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം അപര്യാപ്തമാണെന്ന് കലാപത്തിന്റെ 50- ഓളം സാക്ഷികളെ അഭിമുഖം നടത്തിയ ശേഷം ആംനസ്റ്റി ഇന്റർനാഷണൽ പറഞ്ഞു. കലാപസമയത്ത് ഉപയോക്താവ് സൃഷ്ടിച്ച സോഷ്യൽ മീഡിയ വീഡിയോകളിൽ മനുഷ്യാവകാശ ലംഘനങ്ങളുടെ തെളിവുകൽ സംഘടന പരിശോധിച്ചു. ഇതിനായി ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ ആംനസ്റ്റി ഇന്റർനാഷണലിന്റെ ക്രൈസിസ് എവിഡൻസ് ലാബുമായി സഹകരിച്ചു.

റിപ്പോർട്ട് പ്രകാരം, ഡൽഹി പൊലീസിന്റെ നടപടികൾ പൗര-രാഷ്ട്രീയ അവകാശങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടി (ഐസിസിപിആർ)യുടെ ആർട്ടിക്കിൾ 9 ലംഘിക്കുന്നു, ഈ ഉടമ്പടിയിൽ ഇന്ത്യ ഒരു കക്ഷിയാണ്. കൂടാതെ ഡൽഹി പൊലീസ് ആഭ്യന്തര നിയമങ്ങളും ലംഘിച്ചു. നിയമപ്രകാരം പൊലീസുകാർ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

2020 ഫെബ്രുവരിയിൽ നടന്ന ഡൽഹി അക്രമത്തിൽ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ സജീവ പങ്കാളികളാണെന്നും ആംനസ്റ്റി അന്വേഷണത്തിൽ ആരോപിക്കുന്നു.