ഉത്തർപ്രദേശ് ക്യാബിനറ്റ് മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു

ഉത്തർപ്രദേശ് ക്യാബിനറ്റ് മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു. സാങ്കേതിക വിദ്യാഭ്യാസ മന്ത്രി കമലാ റാണി വരുണാണ് മരിച്ചത്. 62 വയസായിരുന്നു. കഴിഞ്ഞ മാസം 18ന് കോവിഡ് സ്ഥിരീകരിച്ച മന്ത്രി ലക്നൗവിൽ ചികിത്സയിലായിരുന്നു.

ശ്വാസകോശത്തിൽ അണുബാധയുണ്ടായതോടെയാണ് മന്ത്രിയുടെ നില വഷളായത്. ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമം നടത്തിയിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കമലാ റാണിയുടെ മരണത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് അനുശോചനമറിയിച്ചു. ജനസമ്മതിയുള്ള നേതാവും പൊതുപ്രവർത്തകയുമായിരുന്നു കമലാ റാണിയെന്ന് യുപി മുഖ്യമന്ത്രി അനുസ്മരിച്ചു. മന്ത്രിയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ അയോധ്യ ക്ഷേത്ര നിർമ്മാണ പ്രവർത്തനം വിലയിരുത്താൻ ഇന്ന് നിശ്ചയിച്ചിരുന്ന യാത്ര മുഖ്യമന്ത്രി മാറ്റിവച്ചു.