വഖഫ് നിയമന വിവാദത്തിൽ സമരപ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാൻ മുസ്ലീം ലീഗ് തീരുമാനം. കോഴിക്കോട് ബീച്ചിൽ ഇന്ന് ലീഗിന്റെ നേതൃത്വത്തിൽ മഹാറാലി സംഘടിപ്പിക്കും. സമസ്തയൊഴികെയുള്ള മറ്റു സംഘടനകളുടെ പിന്തുണയോടെ പ്രതിഷേധം വന്‍വിജയമാക്കാനുള്ള ഒരുക്കത്തിലാണ് ലീഗ്.
വഖഫ് നിയമനം പിഎസ്സിക്ക് വിട്ടത് നിയമസഭയില്‍ തന്നെ റദ്ധാക്കുന്നത് വരെ പ്രതിഷേധപരിപാടികള്‍ തുടരും. എല്ലാ ജില്ലകളിലെയും നേതാക്കളും സമ്മേളനത്തിന് എത്തണമെന്ന് ലീഗ് നിർദേശം. സമസ്തയുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടാനില്ലെന്ന് പറയുന്ന മുസ്ലീം ലീഗ് വഖഫ് വിവാദത്തില്‍ പിന്നോട്ടില്ലെന്ന് ആവര്‍ത്തിക്കുകയാണ്.
Read more
അതേസമയം വഖഫ് ബോർഡ് നിയമന വിവാദത്തില്‍ സമരത്തിനും പ്രതിഷേധത്തിനുമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ഗൗരവമുള്ള കാര്യം കഴിഞ്ഞു. തുടര്‍ നടപടിയുണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായും അദ്ദേഹം പറഞ്ഞു.