ബാലുശ്ശേരിയില യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ധർമജൻ ബോൾഗാട്ടിയ്ക്കതിരെ യുഡിഎഫ് ബാലുശ്ശേരി. സ്ഥാനാർത്ഥി എന്ന നിലയിൽ വൻ പരാജയമായിരുന്ന ധർമജൻ ബോൾഗാട്ടിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നും യുഡിഎഫ് ബാലുശ്ശേരി. പ്രചാരണ സമയത്ത് സന്ധ്യക്കു ശേഷം സ്ഥാനാർത്ഥി എവിടെയായിരുന്നെന്ന് ആർക്കും അറിയില്ലായിരുന്നു. രാവിലെ 10 മണിക്കു ശേഷമാണ് പ്രത്യക്ഷപ്പെട്ടിരുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ ഗിരീഷ് മൊടക്കല്ലൂർ പ്രസ്താവനയിൽ ആരോപിച്ചു. തൻെറ പേരിൽ കെ.പി.സി.സി സെക്രട്ടറി പണം പിരിച്ചുവെന്ന ധർമജൻെറ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഫണ്ടിൻെറ അപര്യാപ്തത കാരണം സ്ഥാനാർത്ഥിയുടെ അനുമതിയോടെയാണ് പിരിവെടുത്തത്. സംഭാവനയായി കിട്ടിയ 80,000 രൂപ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്ത ഡി.സി.സി ഭാരവാഹിയെയും കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗത്തെയും ഏൽപിച്ചതായും ജനറൽ കൺവീനർ പറഞ്ഞു. രണ്ടാംഘട്ട സ്ഥാനാർത്ഥി പര്യടനം വേണ്ടെന്നു തീരുമാനിച്ചത് ഈ നേതാക്കളാണ്.
Read more
ഉണ്ണികുളത്ത് സി.പി.എം പ്രവർത്തകരുടെ അക്രമത്തിൽ തകർന്ന കോൺഗ്രസ് ഓഫീസ് സന്ദർശിക്കാൻ ധർമജൻ തയാറായില്ല. വോട്ടെണ്ണൽ ദിനത്തിലും എത്തിയില്ല. പ്രഖ്യാപനത്തിന് രണ്ടുമാസം മുമ്പെ ധർമജനെ സ്ഥാനാർത്ഥി വേഷം കെട്ടി അവതരിപ്പിച്ചത് ദുരൂഹമാണ്. മറ്റുള്ളവരുടെ കൈയിലെ ചട്ടുകമായി മാറരുതെന്നും യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ പറഞ്ഞു.