സിദ്ദിഖ് കാപ്പന്റെ അറസ്റ്റ്; വിഷയം ​ഗൗരവമായി കാണുന്നുവെന്ന് രാഹുൽ ​ഗാന്ധി

സിദ്ദീഖ് കാപ്പനെ അന്യായമായി ജയിലലടച്ച യു.പി. പോലീസ് നടപടി കോൺഗ്രസ് ഗൗരവമായി കാണുന്നുവെന്നും, വിഷയത്തിൽ പ്രിയങ്ക ഗാന്ധിയും യു.പി.സി.സിയും ഇടപെടുമെന്നും രാഹുൽ ഗാന്ധി.

മലപ്പുറം ഗസ്റ്റ് ഹൗസിൽ വെച്ച് വിഷയം ശ്രദ്ധയിൽ പെടുത്തി നിവേദനം നൽകിയ കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദ് അലി, മഹിളാ കോൺ. നേതാവ് ഫാത്തിമ റോഷ്ന എന്നിവരെയാണ് രാഹുൽ ഗാന്ധി നിലപാട് അറിയിച്ചത്.

ഉത്തർപ്രദേശിലെ ഹത്രാസിൽ ദളിത് പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയത് റിപ്പോർട്ട് ചെയ്യാൻ പോവുന്നതിനിടെ അറസ്റ്റിലായ സിദ്ദിഖ് കാപ്പനെതിരെ പൊലീസ് രണ്ടു കേസുകളാണ് ചുമത്തിയത്.

യു.എ.പി.എ, രാജദ്രോഹം എന്നീ വകുപ്പുകൾ ചുമത്തി മഥുരയിൽ സിദ്ദിഖ് കാപ്പനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെ ഹത്രാസിൽ കലാപത്തിന് ശ്രമിച്ചെന്ന പേരിലാണ് പുതിയ കേസ് ചുമത്തിയത്.