ശബരിമല സ്വർണക്കൊള്ള കേസ്; ദ്വാരപാലകശിൽപ്പത്തിൽ കേടുവരുത്തിയതിന് പിന്നിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപെടലുണ്ടായി

ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക കണ്ടെത്തൽ. ദ്വാരപാലകശിൽപ്പത്തിൽ കേടുവരുത്തിയതിന് പിന്നിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപെടലുണ്ടായതായി സൂചന. ഉണ്ണികൃഷ്ണൻ പോറ്റി നിർമ്മിച്ച പീഠം സ്ഥാപിക്കുന്നതിനിടെയിലാണ് ശിൽപ്പത്തിന് കേടുപാട് സംഭവിച്ചത്. ശിൽപ്പത്തിന്റെ കാല് പൊട്ടിയതിന്റെ പേരിൽ 2021 മുതൽ വീണ്ടും പാളി കടത്താൻ ശ്രമം തുടങ്ങിയെന്നാണ് പ്രത്യേക അന്വേഷണ സംഘം വിലയിരുത്തുന്നത്.

പീഠത്തിന്റെ അളവ് കൃത്യമല്ലാത്തതിനെ തുടർന്ന് പോറ്റി ഇത് തിരികെ കൊണ്ടുപോയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ പീഠം പോറ്റിയുടെ ബന്ധുവിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയത്. ഏറെ നാളായി നീണ്ടുപോയ ഈ സംഭവവുമായി ബന്ധപ്പെട്ട ഫയലുകൾ വീണ്ടും സജീവമാകുന്നത് 2024 ലാണ്.

Read more

2024ൽ മുരാരിബാബു എക്സിക്യൂട്ടീവ് ഓഫീസറായി ചുമതലയേറ്റ ശേഷമാണ് ഈ കേസിന്റെ ഫയൽ വീണ്ടും സജീവമായത് എന്നും വ്യക്തമാകുന്നു. ശിൽപ്പത്തിന് കേടുപാട് സംഭവിച്ചതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ് അന്വേഷണസംഘം.