പ്രളയബാധിതര്‍ക്ക് സഹായഹസ്തവുമായി വിയ്യൂര്‍ ജയിലിലെ തടവുകാര്‍; ക്യാമ്പില്‍ കഴിയുന്ന ഒരാള്‍ക്ക് അഞ്ച് ചപ്പാത്തിയും കുറുമയും അടങ്ങുന്ന ഭക്ഷണപ്പൊതി

പ്രളയബാധിതരായി ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് സഹായഹസ്തവുമായി വിയ്യൂര്‍ ജയിലിലെ അന്തേവാസികള്‍. വിവിധ ക്യാമ്പുകളില്‍ കഴിയുന്ന ആയിരക്കണക്കിന് ആളുകള്‍ക്കാണ് തടവുകാര്‍ ജയില്‍ ചപ്പാത്തി എത്തിക്കുന്നത്. സ്വയംസന്നദ്ധരായ ഇരുപതോളം തടവുകാരാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്

ക്യാമ്പില്‍ കഴിയുന്ന ഒരാള്‍ക്ക് അഞ്ച് ചപ്പാത്തിയും കുറുമയും അടങ്ങുന്ന ഭക്ഷണപ്പൊതിയാണ് തടവുകാര്‍ എത്തിക്കുന്നത്. ക്യാമ്കപ്ളി     യലെ അവശ്യം ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ അറിയിച്ചാല്‍ മതി. നഗരത്തിലെ ക്യാംപുകളില്‍ നേരിട്ടും ദൂരെയുള്ളവര്‍ക്ക് സന്നദ്ധ സംഘടനകള്‍ വഴിയും ഭക്ഷണം എത്തിക്കും. സ്വയം സന്നദ്ധരായ ഇരുപതോളം തടവുകാരാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. സാധാരണ ജോലി സമയത്തിന് ശേഷമാണ് ഇവര്‍ ദുരിത ബാധിതര്‍ക്ക് ഭക്ഷണം തയ്യാറാക്കാന്‍ സമയം കണ്ടെത്തുന്നത്.

വിയ്യൂര്‍, വില്ലടം, മണലാറുകാവ്, കോലഴി, ചേര്‍പ്പ് തുടങ്ങിയ പ്രദേശങ്ങളിലെ ക്യാമ്പുകളിലാണ് തടവുകാര്‍ സ്ഥിരമായി ഭക്ഷണപ്പൊതി എത്തിക്കുന്നത്. ജയിലിലെ സെയില്‍സ് കൗണ്ടര്‍ വില്പനയെയും ഓണ്‍ലൈന്‍ വ്യാപാരത്തെയും ബാധിക്കാത്ത തരത്തിലാണ് വിതരണം ക്രമീകരിച്ചിരിക്കുന്നത്.