അപമാനിച്ചു, അപകീർത്തിപ്പെടുത്തി, എതിർ സ്ഥാനാർത്ഥിക്ക് വേണ്ടി പി.ആർ വർക്ക് ചെയ്തു; മാധ്യമങ്ങളാൽ ഏറ്റവും കൂടുതൽ അധികം വേട്ടയാടപ്പെട്ട സ്ഥാനാർത്ഥി താനെന്ന് യു. പ്രതിഭ

നിയമസഭാ തിരഞ്ഞെടുപ്പിൽ മാധ്യമങ്ങളാൽ ഏറ്റവുമധികം വേട്ടയാടപ്പെട്ട സ്ഥാനാർഥി താനെന്ന് കായംകുളത്തെ ഇടത് സ്ഥാനാർഥിയും എംഎൽഎയുമായ യു. പ്രതിഭ.

അപകീർത്തികരമായ രീതിയിലാണ് തന്നോട് പെരുമാറിയതെന്നും പ്രചാരണത്തിലുടനീളം മാധ്യമങ്ങൾ പക്ഷപാതിത്വം കാണിക്കുകയും എതിർ സ്ഥാനാർഥിക്ക് വേണ്ടി പി ആർ വർക്ക് ചെയ്തെന്നും അവർ ആരോപിച്ചു.

അമേരിക്കൻ മലയാളി അസോസിയേഷൻ- ഫോമാ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് സംവാദത്തിലാണ് എം.എൽ.എ മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ചത്.

എതിർ സ്ഥാനാർഥിയുടെ വീടിന് ചുറ്റുമായിരുന്നു മാധ്യമങ്ങൾ സദാസമയം. മറ്റുള്ളവരെ വിമർശിക്കാൻ മാധ്യമങ്ങൾക്ക് അവകാശമുള്ളതുപോലെ മാധ്യമങ്ങളെ വിമർശിക്കാൻ മറ്റുള്ളവർക്കും അവകാശമുണ്ടെന്നും പ്രതിഭ കൂട്ടിചേർത്തു.

മെയ് രണ്ടിന് തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇത് പോലെ ഒരു ചർച്ച കൂടി വയ്ക്കണമെന്നും , അതിൽ മാദ്ധ്യമങ്ങൾ ചെയ്ത ദ്രോഹങ്ങൾ കൂടുതലായി വെളിപ്പെടുത്താമെന്നും പ്രതിഭ പറഞ്ഞു