അഞ്ചേരി ബേബി വധക്കേസ്; എം.എം മണി കുറ്റവിമുക്തന്‍

അഞ്ചേരി ബേബി വധക്കേസില്‍ മുന്‍ മന്ത്രി എം.എം മണിയെ കുറ്റവിമുക്തനാക്കി ഹൈക്കോടതി. വിടുതല്‍ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. എംഎം മണി ഉള്‍പ്പെടെ മൂന്ന പേരെയാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.

എം എം മണിയെ കൂടാതെ ഒജി മദനന്‍, പാമ്പുപാറ കുട്ടന്‍ എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.

2012 മെയ് 25ന് മണക്കാട് നടന്ന ഒരു പൊതുയോഗത്തില്‍ എം എം മണി അഞ്ചേരി ബേബിയുടെ കൊലപാതകത്തെ 123 എന്ന് അക്കമിട്ട് സൂചിപ്പിച്ചിരുന്നു. ഈ പ്രസംഗം വിവാദമായതോടെ എംഎം മണിയെ കേസിലെ രണ്ടാം പ്രതിയാക്കി പുതിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

യുഡിഎഫ് ഭരണകാലത്ത് എം എം മണിയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഞ്ചേരി ബേബി 1982ലാണ് കൊല്ലപ്പെട്ടത്. 1988ല്‍ ഈ കേസിലെ 9 പ്രതികളെയും കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടയിച്ചിരുന്നു.