എന്നെ വിമര്‍ശിക്കുന്നത് ചിലരുടെ താത്കാലിക സൗകര്യത്തിന് വേണ്ടി, എന്നാല്‍ ഒരിക്കല്‍ ഇവര്‍ തന്നെ എന്റെ പ്രവര്‍ത്തനത്തിന്റെ ചരിത്രം വിളമ്പും: സുരേഷ് ഗോപി

രാഷ്ട്രീയ ആശങ്ങളുടെ നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയാകാറുള്ള താരമാണ് സുരേഷ് ഗോപി. രാഷ്ട്രീയ ആശയങ്ങളുടെ പേരില്‍ വേട്ടയാടപ്പെടുകയാണോ എന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടി ഏറെ ശ്രദ്ധ നേടിയിരുന്നു.

തന്നെ വിമര്‍ശിക്കുന്നവര്‍ അതില്‍ തന്നെ മുങ്ങി മരിക്കും എന്നാണ് സുരേഷ് ഗോപി പറയുന്നത്. എസ്‌ഐയെ കൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ചു എന്ന വിവാദത്തിലാണ് സുരേഷ് ഗോപി പ്രതികരിച്ചത്. താനൊരു എംപിയാണ് ഒരു സല്യൂട്ടൊക്കെ ആവാം. ആകേണ്ടതാണ്.

എന്നാല്‍ അതൊന്നും വേണ്ട എന്ന് തന്നെയാണ് ഉദ്ദേശിച്ചിരിക്കുന്നത്. വിമര്‍ശനങ്ങളെല്ലാം ചിലരുടെ താത്കാലിക സൗകര്യത്തിന് വേണ്ടിയാണ്. എന്നാല്‍ ഒരിക്കല്‍ ഇതെല്ലാം തിരിഞ്ഞു പറയും. ചികഞ്ഞെടുത്ത് എതന്റെ പ്രവര്‍ത്തനത്തിന്റെ ചരിത്രം വിളമ്പും. താന്‍ മരിച്ച് തന്റെ ശവം കൊണ്ടുവന്ന് പുതപ്പിച്ച് കിടത്തുമ്പോള്‍.

അന്ന് പറയും, താന്‍ മുകളിലിരുന്ന് കേട്ടോളാം എന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപി പറഞ്ഞത്. സെപ്റ്റംബറില്‍ തൃശൂര്‍ പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയാണ് വിവാദമുണ്ടായത്.

തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന എസ്‌ഐയെ സുരേഷ് ഗോപി വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിക്കുകയായിരുന്നു. താന്‍ എംപിയാണ്, മേയറല്ല എന്നായിരുന്നു സല്യൂട്ട് ചെയ്യാത്ത പൊലീസ് ഉദ്യോഗസ്ഥനോടുള്ള സുരേഷ് ഗോപിയുടെ പ്രതികരണം.