പ്രപഞ്ചം എന്റെ ഇഷ്ടത്തിനല്ല, പക്ഷേ എന്ത് തന്നെയായാലും ഞാന്‍ ശ്രമിച്ച് കൊണ്ടേ ഇരുന്നു; തുറന്നുപറഞ്ഞ് ശില്പ ഷെട്ടി

സിനിമയിലെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന അവഗണനകളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ശില്‍പ്പ ഷെട്ടി. ആദ്യം കുറച്ച് സിനിമകള്‍ ചെയ്തതിന് ശേഷം തന്റെ കരിയര്‍ മന്ദഗതിയിലാകുന്ന ഒരു അവസ്ഥയിലേക്ക് വന്നിരുന്നെന്നും ശില്‍പ ഒരു ദേശീയമാധ്യമവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

കഠിനമായി ഞാന്‍ ശ്രമിച്ചെങ്കിലും എപ്പോഴും പിന്നിലാണെന്ന് തോന്നി. ഒരു നിമിഷം ആഘോഷിക്കപ്പെടുകയും തൊട്ടടുത്ത നിമിഷം അവഗണിക്കപ്പെടുകയും ചെയ്തേക്കാം. അങ്ങനെ ഒരു കാരണവുമില്ലാതെ തന്നെ സിനിമകളില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നുമാണ് ശില്‍പ പറയുന്നത്.

‘ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. ഒരു കാരണവും ഇല്ലാതെ അവരുടെ സിനിമകളില്‍ നിന്ന് ഒഴിവാക്കിയ നിര്‍മാതാക്കളുണ്ട്. പ്രപഞ്ചം എന്റെ ഇഷ്ടത്തിനലല്ലോ. പക്ഷേ എന്ത് തന്നെയായാലും ഞാന്‍ ശ്രമിച്ച് കൊണ്ടേ ഇരുന്നു. എന്നും ശില്‍പ പറയുന്നു.

1993 ലാണ് ബാസിഗര്‍ എന്ന ഹിന്ദി ചിത്രത്തിലൂടെ ശില്‍പ ഷെട്ടി വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് കൈനിറയെ സിനിമകളാണ് ശില്‍പയെ തേടി എത്തിയത്. വിവാഹം കഴിഞ്ഞതോട് കൂടിയാണ് നടി അഭിയന ജീവിതത്തില്‍ നിന്നും വിട്ട് നില്‍ക്കാന്‍ തുടങ്ങിയത്. എങ്കിലും തിരിച്ച് വരാന്‍ ശ്രമിച്ച് കൊണ്ടേ ഇരുന്നു. 2014 ലാണ് നടി അവസനമായി അഭിനയിക്കുന്നത്. ഏറ്റവുമൊടുവില്‍ ഹംഗാമ 2 എന്ന ശില്‍പയുടെ സിനിമ റിലീസ് ചെയ്തിരിക്കുകയാണ്.