എന്റെ കൂടെ പടം ചെയ്യാന്‍ താല്‍പര്യമില്ലേയെന്ന് മമ്മൂട്ടി തിരിച്ച് ചോദിച്ചു: ഗ്രേസ് ആന്റണി

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീർ ഒരുക്കുന്ന ചിത്രമാണ് ഏറ്റവും പുതിയ ചിത്രമാണ് റെഷാക്ക്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഗ്രേസ് ആന്റണിയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെയ്ക്ക് ക്ഷണം ലഭിച്ചതിനെ കുറിച്ചും മമ്മൂട്ടിക്കൊപ്പമുള്ള അഭിനയത്തെ കുറിച്ചും ഗ്രേസ് ആന്റണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പോപ്പര്‍ സ്റ്റോപ്പ് മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങളെ കുറിച്ച് അവർ മനസ്സ് തുറന്നത്.

ചിത്രത്തിലേയ്ക്ക് തന്നെ ആദ്യം വിളിക്കുന്നത് സംവിധായകനായ നിസാമിക്കയാണ്. താൻ ഒരു പുതിയ സിനിമ ചെയ്യുന്നുണ്ട് മമ്മൂക്കയാണ് നായകന്‍ എന്നും അദ്ദേഹം പറഞ്ഞു. അത് കേട്ടപ്പോൾ തന്നെ അമ്മൂമ്മേടെ നാത്തൂന്റെ മോള്‍ടെ മോളായിരിക്കും അല്ലെങ്കില്‍ വീട്ടിലെ ചേച്ചിയുടെ അനിയത്തിയുടെ റോളോ ആയിരിക്കും തനിക്ക് എന്ന് ഉറപ്പിച്ചു. പെട്ടന്ന് മമ്മൂക്കയുടെ പെയറായിട്ടാണ് താന്‍ എന്ന് നിസാമിക്ക പറഞ്ഞു.

മമ്മൂക്ക ഇത് അറിഞ്ഞോ എന്നാണ് ഉടൻ താൻ തിരിച്ച് ചോദിച്ചത്. മമ്മൂക്കയാണ് തന്നെ പറ്റി പറഞ്ഞതെന്നും  നേരിട്ട് കാണുമ്പോള്‍ ഗ്രേസ് തന്നെ അദ്ദേഹത്തോട് ചോദിക്കെന്ന് നിസാമിക്ക പറഞ്ഞു. അപ്പോള്‍ തന്നെ കഥയും കഥാപാത്രവുമൊക്കെ കേട്ടിട്ട് ഓകെ പറഞ്ഞുവെന്നും അവർ പറഞ്ഞു.  അതു കഴിഞ്ഞ്  താൻ പിന്നീട് അദ്ദേഹത്തെ കാണുന്നത് അമ്മയുടെ മീറ്റിംഗിൽ വെച്ചാണ്  അദ്ദേഹം തന്റെ അടുത്ത് വന്നിട്ട് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് തന്നോട് പറഞ്ഞു. അപ്പോൾ താൻ  ഗ്രേസ് ആന്റണിയെന്ന് പറഞ്ഞു . അപ്പോള്‍ ശരി കാണാം എന്ന് പറഞ്ഞ് പുള്ളി പോയി. കുറച്ച് കഴിഞ്ഞ്

ലഞ്ചിന്റെ സമയമായപ്പോള്‍ താന്‍ എഴുന്നേറ്റ് മമ്മൂക്കയുടെ അടുത്തേക്ക് ചെന്ന് ഇക്കാ നിസാമിക്ക തന്നെ വിളിച്ചിരുന്നു, ഇങ്ങനെ ഒരു പടം ചെയ്യുന്ന കാര്യം ഞാന്‍ പറഞ്ഞു. ഉടനെ  അതെന്ന  തന്റെ കൂടെ പടം ചെയ്യാന്‍ താല്‍പര്യമില്ലേയെന്നാണ് അദ്ദേഹം തിരിച്ച് ചോദിച്ചത്. അയ്യോ ഇക്ക അങ്ങനെയല്ല എന്ന് പറഞ്ഞു. ബാക്കി കാര്യങ്ങള്‍ അവര്‍ കമ്മ്യൂണിക്കേറ്റ് ചെയ്യുമെന്ന് ഇക്ക പറഞ്ഞു. അത്രയേ പറഞ്ഞുള്ളൂ. പിന്നെ മമ്മൂക്കയെ റൊഷാക്കിന്റെ സെറ്റിലാണ് താന്‍ കാണുന്നതെന്നും’ ഗ്രേസ് ആന്റണി കൂട്ടിച്ചേർത്തു