'മമ്മൂട്ടിയുടെ വയറ്റില്‍ എന്റെ കൈയുടെ ചോരപ്പാട് , എന്റെ കാര്യം ഇതോടെ തീര്‍ന്നു എന്നോര്‍ത്തു': ജോജു ജോര്‍ജ്ജ്

മമ്മൂട്ടിക്കൊപ്പം ആദ്യമായി അഭിനയിച്ച അനുഭവം പങ്കുവെച്ച് ജോജു ജോര്‍ജ്. മമ്മൂട്ടി നായകനായി എത്തി 2000-ത്തില്‍ റിലീസ് ചെയ്ത ദാദാ സാഹിബിലാണ് ആദ്യമായി ഡയലോഗ് പറയാനുള്ളൊരു വേഷം ലഭിച്ചതെന്ന് ജോജു പറയുന്നു. ആ സിനിമയുടെ സെറ്റില്‍ നടന്ന രസകരമായൊരു സംഭവവും ജോജു വെളിപ്പെടുത്തുകയുണ്ടായി.

ജോജുവിന്റെ വാക്കുകള്‍-

“99-ലാണ് ഞാന്‍ ആദ്യമായി ഡയലോഗ് പറയുന്നത്. ദാദാ സാഹിബ് എന്ന സിനിമയില്‍. അത് തന്നെ വലിയൊരു സന്തോഷമായിരുന്നു. ഇതിന്റെ കൂടെ ഞാന്‍ അഭിനയിക്കേണ്ടത്, മമ്മൂക്കയെ വയറ്റില്‍ പിടിച്ച് തള്ളി മാറ്റുന്നൊരു രംഗവും. സീന്‍ കഴിഞ്ഞ് മമ്മൂക്ക ചെന്നപ്പോള്‍ വിനയന്‍ സാര്‍ ചോദിച്ചു “എന്തെങ്കിലും പറ്റിയോന്ന്?”. മമ്മൂക്ക ഷര്‍ട്ട് പൊക്കി നോക്കിയപ്പോള്‍, വയറ്റില്‍ ഞാന്‍ പിടിച്ച രണ്ട് ഭാഗത്തും ചോര തടിച്ച് കിടക്കുന്നതാണ് കണ്ടത്. എന്റെ ആത്മാര്‍ത്ഥത മുഴുവന്‍ ഞാന്‍ മമ്മൂക്കയുടെ വയറ്റിലാണ് കൊടുത്തത്.

Read more

“ആ പാട് കണ്ടപ്പോള്‍ എന്റെ കാര്യം ഇതോടെ തീര്‍ന്നു എന്നാണ് വിചാരിച്ചത്. എന്നാല്‍ എന്റെ മുഖത്ത് നോക്കി ചിരിക്കുകയാണ് അദ്ദേഹം ചെയ്തത്. അവിടുന്നങ്ങോട്ട് എത്രയോ വേഷങ്ങളില്‍ അദ്ദേഹം എന്നെ കൂടെക്കൂട്ടി. രാജാധിരാജ ഉള്‍പ്പടെ.