ഉള്ളി ഇല്ലാത്ത പൊങ്കൽ ആകുമോ ? തമിഴ്‌നാട്ടിൽ ആശങ്ക

ഉള്ളിയുടെ ഉയർന്ന നിരക്ക് താങ്ങാനാകാതെ  തമിഴകത്തെ വ്യാപാരികളെയും ഉപഭോക്താക്കളെയും ആശങ്കയിലാക്കി.ജനുവരി 10 മുതലാണ് തമിഴ്‌നാട്ടിൽ പൊങ്കൽ ആഘോഷങ്ങൾക്ക് തുടക്കമാവുക.വിലയ്ക്ക് മാറ്റമില്ലെങ്കിൽ ഉള്ളിയില്ലാതെ പൊങ്കൽ വിഭവങ്ങൾ  തയാറാക്കേണ്ടിവരും.അതെ സമയം 40 -50 രൂപ എന്നതിലേക്ക് പൊങ്കൽ ദിവസങ്ങളോട് അനുബന്ധിച്ചു വില കുറയും എന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. യാതൊരു മാറ്റമില്ലാതെ ഉള്ളി വില തുടരുകയാണ്.
ചെന്നൈ കോയമ്പേട് മൊത്ത വിതരണ കേന്ദ്രത്തിൽ സവാളയ്ക്കു കിലോ 140 ആണ് വില.ചെറിയ ഉള്ളി കിലോയ്ക്ക് 160 ആണ് വില.കോയമ്പേടിലേക്കുള്ള ലോഡ് വരവ് ഗണ്യമായി കുറഞ്ഞതാണ് വില കുത്തനെ ഉയരാൻ കാരണം.35 ട്രക്ക് ആയി ആണ് ഇപ്പോൾ 85 ട്രക്ക് ലോഡിന് പകരം വരുന്നത്. ഓരോ ട്രെക്കിലും 20 ടൺ ഉള്ളി ആണ് ഉണ്ടാവുക.
ഇത്രയൊക്കെ വില കുതിച്ചുയരുമ്പോഴും കർഷകർക്ക് ന്യായമായ വില ലഭിക്കുന്നില്ല.   വിപണിയിൽ ഒരു കിലോ സവാളയുടെ വില ശരാശരി 140 രൂപയിലെത്തി നിൽക്കെ,കർഷകനു ലഭിക്കുന്നത് കേവലം 30 രൂപ മാത്രം.രാജ്യത്ത് ഏറ്റവും കൂടുതൽ സവാള കൃഷി ചെയ്യുന്ന സ്ഥലമായ നാസിക്കിലാണ് ഈ സ്ഥിതി.കാലം  തെറ്റി പെയ്യ്ത മഴയിൽ കൃഷി നശിച്ചതാണ് സവാള ക്ഷാമത്തിനും വിലക്കയറ്റത്തിനും  കാരണം.സവാള കർഷകരിൽ നിന്ന് ശേഖരിച്ചതിന് ശേഷം വ്യാപാരികൾ അത് പൂഴ്ത്തി വയ്ക്കുന്നതാണ് വിലകുതിച്ചുയരാൻ ഒരു കാരണം.