ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നു, മന്ത്രിമാരുടെ വിദേശയാത്ര പൊടിപൊടിക്കുന്നു

കേന്ദ്ര സര്‍ക്കാര്‍  ഇന്നലെ നല്‍കിയ 960 കോടിയില്ലായിരുന്നുവെങ്കില്‍ ഇന്ന് കേരളത്തിന്റെ ഖജനാവ് പൂട്ടേണ്ടി വന്നേനെ, എന്നാലും മുഖ്യമന്ത്രിയുടെയും  മന്ത്രിമാരുടെയും വിദേശയാത്രക്ക് മുടക്കം  വരാതിരിക്കാന്‍ കാണിച്ച ശുഷ്‌കാന്തി അഭിനന്ദിക്കപ്പെടേണ്ടതാണ്. നാട്ടുകാര്‍ എങ്ങിനെയെങ്കിലും ജീവിച്ചോളും, എന്നാല്‍   മന്ത്രിമാര്‍ വിദേശ യാത്ര നടത്തിയില്ലങ്കില്‍,  അവിടെ  പോയി  കാര്യങ്ങള്‍ കണ്ട് പഠിച്ചില്ലങ്കില്‍  കേരളത്തിന്റെ ഗതിയെന്താകും.  മുഖ്യമന്ത്രി പിണറായി  വിജയനും,  വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയും ഉദ്യോഗസ്ഥ സംഘവും ഒക്ടോബര്‍ ആദ്യവാരം ഫിന്‍ലന്‍ഡും നോര്‍വ്വേയും സന്ദര്‍ശിക്കും. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചത് കൊണ്ടു  യാത്ര തിരിക്കുന്നുവെന്നാണ് സര്‍ക്കാര്‍ വിശദീകരണം. അതോടൊപ്പം നോര്‍വ്വയിലെ  നോക്കിയാ  ഫാക്ടറിയും സന്ദര്‍ശിക്കുമെന്നറിയുന്നു.