സ്ഥാനത്തിന്റെ ഔന്നത്യം വെച്ചുനോക്കുമ്പോള്‍ പോപ്പ് പദവിക്കുപോലും തിരഞ്ഞെടുക്കപ്പെടാന്‍ യോഗ്യതയുള്ള സന്യാസിവര്യന്‍മാര്‍ നിയമലംഘനത്തിന്റെ പേരില്‍ കോടതി കയറുന്ന കാഴ്ച പ്രയാസമുണ്ടാക്കുന്നതാണ്. കേവലം ഒരു സിനിമയുടെ പേരാണോ അതോ ഇത്തരം പ്രവണതകളാണോ സഭയ്ക്കു മാനഹാനി വരുത്തുന്നതെന്ന് വിശ്വാസി സമൂഹമാണ് ചിന്തിക്കേണ്ടത്