പട്ടാളത്തില്‍ ചേരാനാഗ്രഹിച്ചിരുന്ന സബീര്‍ കരസേനാ റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് നിത്യവും വെളുപ്പിന് ഓടാന്‍ പോയിരുന്നത്. ഗോരക്ഷാ പ്രവര്‍ത്തകനായ അനില്‍ എന്ന ഗുണ്ട അകാരണമായാണ് സെപ്റ്റംബര്‍ 12 ന് ആ പതിനേഴുകാരനെ കാറിടിപ്പിച്ചു കൊന്നത്.