ഓട്ടോക്കാരനില്‍ നിന്നും  മുഖ്യമന്ത്രി പദത്തിലേക്ക്

കോണ്‍ഗ്രസുമായി ഒരിക്കലും കൂട്ടുചേരാന്‍  ആഗ്രഹിക്കാതെ വലിയൊരു വിഭാഗം  ശിവസേനയിലുണ്ടായിരുന്നു,  ഷിന്‍ഡേ ആ വിഭാഗത്തിന്റേ  നേതാവായിരുന്നു, അതോടൊപ്പം അഖിലേന്ത്യ തലത്തില്‍ മോദിയെ പോലൊരു  നേതാവിന്റെ കീഴില്‍ ശക്തമായി നില്‍ക്കുന ബി ജെപിക്കെതിരെ  നിലയുറപ്പിക്കുന്നത് രാഷ്ട്രീയ മണ്ടത്തരമാണെന്നും , ഹിന്ദുത്വയെ ഉപേക്ഷിച്ചുകൊണ്ടുള്ള രാഷ്ട്രീയ നീക്കങ്ങള്‍ ശിവസേനയെ ഇല്ലാതാക്കുമെന്നും ഷിന്‍ഡേയും കൂട്ടാളികളും ഭയപ്പെട്ടു.  ആ ഭയത്തെ ബി ജെ പി  നന്നായി മുതലെടുക്കുകയും ചെയ്തു. ഷിന്ദേക്കൊപ്പം 34 എം എല്‍ എ മാര്‍ ഉണ്ടെന്ന് കേട്ട് ഉദ്ദവ് താക്കറേ രോഷത്തോടെ  പറഞ്ഞു, ‘കണ്ട ഓട്ടോക്കാരനെ വരെ മന്ത്രിയാക്കിയതിന്റെ ഫലമാണ് ഞാന്‍ അനുഭവിക്കുന്നത്-