നെയ്മർ ഫോമിൽ കളിക്കരുത്, അവന്റെ കാലുകൾ തളരണം; കൂടോത്രം ചെയ്ത് പെറുവിലെ മന്ത്രവാദികൾ

ലോകകപ്പ് യോഗ്യത റൗണ്ടിൽ നടന്ന രണ്ടാമത്തെ മത്സരത്തിൽ വിജയം നേടാൻ വമ്പന്മാരായ ബ്രസീലിന് കഴിഞ്ഞിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിന് പ്രതിരോധത്തിൽ കരുത്തരായ പെറുവിനെ ബ്രസീൽ തകർക്കുക ആയിരുന്നു. ഡിഫൻഡർ മാർക്കിഞ്ഞോസിന്റെ ഗോളാണ് ബ്രസീലിനെ വിജയം നേടിക്കൊടുത്തത്.  മത്സരത്തിൽ പെറുവിന്റെ ഗോൾമുഖത്തേക് തുടരെ തുടരെ ബ്രസീൽ ആക്രമണം നടത്തിയെങ്കിലും അതൊന്നും ലക്ഷ്യത്തിൽ എത്തിക്കാൻ അവർക്ക് സാധിച്ചില്ല.

മത്സരത്തിലെ ബ്രസീൽ ജയത്തിനേക്കാളും സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് സൂപ്പർ താരം നെയ്മർ ഉൾപ്പെട്ട മറ്റൊരു സംഭവമാണ്. പെറുവിന്റെ വിവിധ പ്രദേശങ്ങളിലായി താമസിക്കുന്ന കുറെ മന്ത്രവാദികൾ മത്സരം നടക്കുന്ന സ്റ്റേഡിയത്തിന് മുന്നിൽ എത്തിയിരുന്നു. അവർ നെയ്മർ ജൂനിയർക്കെതിരെ സ്റ്റേഡിയത്തിന് പുറത്ത് മന്ത്രവാദം നടത്തിയ ശേഷം കൂടോത്രം നടത്തുകയും ചെയ്തു.

വാളുകൾ,കുംഭങ്ങൾ,പതാകകൾ, നെയ്മർ ഉൾപ്പെടെയുള്ള ബ്രസീലിയൻ താരങ്ങളുടെ ചിത്രങ്ങൾ എന്നിവയൊക്കെ ഉൾപ്പെടുത്തി കൊണ്ടാണ് കൂടോത്രം ചെയ്തിട്ടുള്ളത്. നെയ്മറെ തളർത്താൻ വേണ്ടി ഇത് ചെയ്തു, ഇനി അവൻ അനങ്ങില്ല ന്ത്രവാദികളുടെ തലവനായ ഷമാൻ ഫെലിക്സ് റോണ്ടൻ പറഞ്ഞത്.

അദ്ദേഹം പറഞ്ഞത് ഇങ്ങനെ :” ഞങ്ങൾ നെയ്മറുടെ കാലുകൾ തളച്ചുകൊണ്ട് അദ്ദേഹത്തെ നിർവീര്യമാക്കി. നെയ്മർ മികച്ച രീതിയിൽ കളിക്കാതിരിക്കാനും ഓടാതിരിക്കാനും വേണ്ടിയാണ് ഞങ്ങൾ അദ്ദേഹത്തെ തളച്ചിട്ടുള്ളത്.നെയ്മറുടെ മനസ്സിനെ ഇത് തളർത്തി കളയും. അദ്ദേഹത്തിന്റെ ലക്ഷ്യങ്ങൾ നേടാൻ കഴിയില്ല ” ഇതാണ് അദ്ദേഹം പറഞ്ഞത്.

കൂടോത്രമൊക്കെ നടന്നെങ്കിലും വീരവാദം മുഴക്കി എങ്കിലും നെയ്മറെ തളർത്താൻ അതിന് ശക്തി ഇല്ലായിരുന്നു. നെയ്മറിന്റെ അസ്സിസ്റ്റിലാണ് വിജയഗോൾ പിറന്നത്.