ഞാൻ പരിശീലകനായപ്പോൾ പ്രസാദിനോട് കോഹ്‌ലിയെ നാലാം നമ്പറിൽ ഇറക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിച്ചിരുന്നു, വേണമെങ്കിൽ ഇനി ഇന്ത്യക്ക് അത് തുടരാം; ഉപദേശവുമായി രവി ശാസ്ത്രി

കെ എൽ രാഹുലിന്റെയും ശ്രേയസ് അയ്യരുടെയും ലഭ്യതയിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ 2023 ഏഷ്യാ കപ്പിനും 2023 ഏകദിന ലോകകപ്പിനും മുന്നോടിയായി മധ്യനിരയിൽ ടീം ഇന്ത്യ വലിയ ആശയക്കുഴപ്പം നേരിടുന്നു. ടീം മാനേജ്‌മെന്റ് സമീപകാലത്ത് മധ്യനിരയിൽ നിരവധി ഓപ്ഷനുകൾ പരീക്ഷിച്ചെങ്കിലും അവർക്ക് അനുയോജ്യമായ ഒരു കോമ്പിനേഷൻ ഇതുവരെ കണ്ടെത്തിയിട്ടില്ല. സത്യം പറഞ്ഞാൽ 2019 ലോകകപ്പ് കാലത്ത് നിലനിന്നിരുന്ന അതെ ആശങ്കയും പ്രശ്നങ്ങളും ഇപ്പോഴും നിലനിൽക്കുന്നു എന്ന് തന്നെ പറയാം.

2019 ലോകകപ്പിൽ വിരാട് കോഹ്‌ലിയെ നാലാം നമ്പറിൽ ഉപയോഗിക്കുന്നതുമായ ബന്ധപ്പെട്ട് അന്നത്തെ ചീഫ് സെലക്ടർ എംഎസ്‌കെ പ്രസാദുമായി താൻ ചാറ്റ് ചെയ്തതായി മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി വെളിപ്പെടുത്തി.

“വിരാട് നാലിൽ ബാറ്റ് ചെയ്യേണ്ട സാഹചര്യം വന്നാൽ എന്ത് ചെയ്യും എന്നതായിരുന്നു ചോദ്യം, അങ്ങനെ വന്നാൽ അദ്ദേഹം ആദ്യം ബാറ്റ് ചെയ്യും ടീമിന് വേണ്ടി എന്നതായിരുന്നു അവസ്ഥ. നിങ്ങൾക്കറിയാമോ, ഞാൻ അതിനെക്കുറിച്ച് ചിന്തിച്ച സമയങ്ങളുണ്ട്. മുമ്പത്തെ രണ്ട് ലോകകപ്പുകളിൽ പോലും, 2019 ൽ ഞാൻ പരിശീലകനായിരിക്കുമ്പോൾ, ഞങ്ങളിലേക്ക് അങ്ങനെ ഒരു ചിന്ത കടന്നുവന്നിരുന്നു ”ശാസ്ത്രി സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു. ടോപ്പ് ഓർഡർ പരാജയപ്പെടുകയാണെങ്കിൽ, ഇന്നിംഗ്‌സ് സുസ്ഥിരമാക്കാൻ നാലാം നമ്പറിൽ കോഹ്‌ലിയെപ്പോലൊരു ബാറ്റർ ഉണ്ടാകുന്നത് നല്ലതാണെന്നും മുൻ കോച്ച് ചൂണ്ടിക്കാട്ടി.

“നിങ്ങൾക്കറിയാമോ, ടീം തകരുക ആളാണെങ്കിൽ കോഹ്‌ലി നാലാം നമ്പറിൽ ബാറ്റ് ചെയ്യണമായിരുന്നു. അദ്ദേഹത്തിന്റെ പരിചയസമ്പത്ത് മുന്നിൽ കണ്ടതാണ് അതൊക്കെ, വിരാട് കോഹ്‌ലിയുടെ റെക്കോർഡ് നോക്കുകയാണെങ്കിൽ നാലാം നമ്പറിൽ ബാറ്റ് ചെയ്താൽ മതിയാകും” ശാസ്ത്രി പറഞ്ഞു. 42 മത്സരങ്ങളിൽ നിന്ന് 55.21 എന്ന മികച്ച ശരാശരിയിൽ 1767 റൺസും ഏഴ് സെഞ്ചുറികളും നേടിയ താരത്തിന് ഏകദിനത്തിൽ നാലാം നമ്പറിൽ മാന്യമായ ബാറ്റിംഗ് റെക്കോർഡ് ഉണ്ട്. എന്നിരുന്നാലും, വരാനിരിക്കുന്ന ടൂർണമെന്റുകളിൽ അദ്ദേഹം നാലാം നമ്പറിൽ ബാറ്റ് ചെയ്യാൻ സാധ്യതയില്ല.

അതേസമയം, കഴിഞ്ഞ രണ്ട് വർഷങ്ങളിൽ, ഇന്ത്യ, ശ്രേയസ് അയ്യരെ നാലാം നമ്പറിൽ പരീക്ഷിച്ചു, മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞു, 20 മത്സരങ്ങളിലായി അദ്ദേഹം 47.35 ൽ 805 റൺസ് നേടി രണ്ട് സെഞ്ചുറികളും അഞ്ച് അർദ്ധസെഞ്ച്വറികളും നേടി. എന്നിരുന്നാലും, അദ്ദേഹത്തിന്റെ പുറം പരിക്കിനെത്തുടർന്ന് ലോകകപ്പ് ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനം അനിശ്ചിതത്വത്തിലാക്കി. ബാറ്റർ നിലവിൽ എൻസിഎയിൽ പുനരധിവാസത്തിന് വിധേയനാകുകയും ഏഷ്യാ കപ്പിനും ലോകകപ്പിനും ഫിറ്റ്നസ് ലഭിക്കാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നു.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍