അഹമ്മദാബാദ് സ്റ്റേഡിയത്തിൽ മത്സരം കാണാൻ പോയതാണ്, അവിടെ എന്റെ 24 ക്യാരറ്റ് ഗോൾഡ് ഐഫോൺ നഷ്ടപ്പെട്ടു, കിട്ടുന്നവർ തിരിച്ചുതരുക; സഹായം അഭ്യർത്ഥിച്ച് നടി ഉർവ്വശി റൗട്ടേല

ബോളിവുഡ് നടി ഉർവശി റൗട്ടേല സ്ഥിരമായി ഗോസിപ്പ് കോളങ്ങളിൽ നിറയുന്ന ആളാണ്. ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തുമായി താരം പ്രണയത്തിലാണെന്നും പിന്നെ ഇരുവരും പിരിഞ്ഞെന്നും ചർച്ചകൾ ഉണ്ടായിരുന്നു. ശേഷം പാകിസ്താൻ താരം നസീം ഷായുമായിട്ടും ബന്ധപ്പെടുത്തി നദ്‌വിയുടെ പേര് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു. നസീമുമായി ബന്ധപ്പെട്ട പോസ്റ്റുകൾ നടി ലൈക്ക് ചെയ്തതും യുവതാരത്തെ പ്രകീർത്തിച്ചതുമൊക്കെ ആയിരുന്നു ചർച്ചകൾ വരാൻ കാരണമായത്. എന്തായാലും ഇപ്പോൾ നടി വാർത്തകളിൽ നിറയുന്നതും ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു സംഭവത്തിലൂടെയാണ്.

ഇന്നലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ പാകിസ്താൻ പോരാട്ടം കാണാനെത്തിയ നടിയുടെ 24 ക്യാരറ്റ് ഗോൾഡ് ഐഫോൺ എവിടെയോ വെച്ച് നഷ്ടപ്പെട്ട് പോയി. തന്റെ ഫോൺ നഷ്ടപ്പെട്ടു പോയി എന്നും കിട്ടുന്നവർ ദയവായി തിരിച്ചേല്പിക്കണം എന്നും പറഞ്ഞ് ഉർവശി എക്‌സിൽ ഒരു കുറിപ്പ് പങ്കുവെച്ചു.

“അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ച് എന്റെ 24 കാരറ്റ് യഥാർത്ഥ സ്വർണ്ണ ഐ ഫോൺ നഷ്ടപ്പെട്ടു! ആരെങ്കിലും ഇത് കണ്ടെത്തിയാൽ അത് തിരിച്ചുതരുക. കിട്ടുന്നവർ എത്രയും വേഗം എന്നെ ബന്ധപ്പെടുക!” നടി കുറിച്ചു. ഇത്രയും തിരക്കുള്ള സ്റ്റേഡിയത്തിൽ ഇത്ര വിലയുള്ള ഫോൺ നഷ്ടപ്പെട്ടാൽ അത് പോയതായിട്ട് കണക്കാക്കാനും ആരെങ്കിലും അത് വിറ്റ് കാണുമെന്നും ഉൾപ്പടെ രസകരമായ കമന്റുകളാണ് ഇതിന് വരുന്നത്. സ്വർണ ഫോൺ ആണ് കൈയിൽ ഇരിക്കുന്നത് എന്ന് കാണിക്കാൻ ഉള്ള പുതിയ അടവ് എന്നും ആളുകൾ പറയുന്നുണ്ട്.

എന്തായാലും ഈ ക്രിക്കറ്റ് കാരണം തനിക്ക് എയറിൽ നിന്ന് ഇറങ്ങാൻ സമയം ഇല്ലെന്ന് ആയിരിക്കും ഉർവശി ചിന്തിക്കുക. ഋഷഭ് പന്ത് ഉൾപ്പെട്ട വിവാദത്തിൽ നടി പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു. “ക്രിക്കറ്റ് താരങ്ങളെ ജനങ്ങൾ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് അവർ രാജ്യത്തിന് വേണ്ടി കളിക്കുന്നതുകൊണ്ടാണെന്നും എന്നാൽ അഭിനേതാക്കളും ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും നടി പറഞ്ഞു”. താൻ നിരവധി തവണ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ടെന്നും ബഹുമാനിക്കപ്പെടേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

തന്റെയും പന്തിന്റെയും പേരുകൾ പറഞ്ഞ് ആരാധകർ ആക്രോശിക്കുന്നത് കണ്ട വൈറൽ വീഡിയോയെ കുറിച്ച് സംസാരിച്ച അവർ ‘ഗലി-മോഹല്ലേ കേ ലോഗ്’ എന്ന് വിളിച്ചു .ട്രോളിംഗ് എല്ലാ സെലിബ്രിറ്റികളുടെയും ജീവിതത്തിന്റെ ഭാഗമാണെന്നും ഉർവ്വശി സമ്മതിച്ചു.