ഇങ്ങനെയും ഉണ്ടോ വിഡ്ഢികൾ, ഞാൻ ആയിരുന്നെങ്കിൽ അവനെ ഒരിക്കലും ആ ടീം വിട്ട് പോകാൻ അനുവദിക്കില്ലായിരുന്നു; സൂപ്പർ ടീം ചെയ്ത മണ്ടത്തരത്തെ കുറിച്ച് സെവാഗ്

ഐ‌പി‌എൽ 2022 മെഗാ ലേലത്തിന് മുമ്പ് സ്റ്റാർ ഓപ്പണർ ശുഭ്‌മാൻ ഗില്ലിനെ ഗുജറാത്ത് ടൈറ്റൻസിലേക്ക് (ജിടി) പോകാൻ അനുവദിച്ചത് വഴി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് (കെകെആർ) വലിയ പിഴവ് വരുത്തിയതായി മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് പറയുന്നു. ഗില്ലിന്റെ കഴിവ് കണക്കിലെടുത്ത് ഒരു കാരണവശാലും അവനെ വിടാൻ പാടില്ലായിരുന്നു എന്നും വീരു പറയുന്നു.

ഐ‌പി‌എൽ 2021 സീസണിന്റെ ഫൈനലിലേക്കുള്ള കെ‌കെ‌ആറിന്റെ യാത്രയിലെ നിർണായക താരമാണെന്ന് വെങ്കിടേഷ് അയ്യർ തെളിയിച്ചു, പ്രത്യേകിച്ച് യുഎഇയിലെ രണ്ടാം പകുതിയിൽ. എന്നാൽ ഗില്ലിന്റെ സ്‌ട്രൈക്ക് റേറ്റ് ചോദ്യം ചെയ്യപ്പെട്ടതിനാൽ അദ്ദേഹത്തിന് പകരം അയ്യരെ കൂടെ നിർത്താനായിരുന്നു കൊൽക്കത്തയുടെ തീരുമാനം.

കഴിഞ്ഞ 12 മാസത്തെ ശുഭ്മാൻ ഗില്ലിന്റെ മുന്നേറ്റം KKR-ന്റെ കണ്ണ് തുറപ്പിക്കുന്നതായിരിക്കും, കാരണം അവർക്ക് പറ്റിയ അബദ്ധത്തെക്കുറിച്ച് തിരിഞ്ഞുനോക്കാൻ മാത്രമേ കഴിയൂ. Cricbuzz-നോട് സംസാരിക്കുമ്പോൾ വീരേന്ദർ സെവാഗിന് പറയാനുള്ളത് ഇതാണ്:

കെ‌കെ‌ആറിലെ വജ്രം ആയിരുന്നു ഗിൽ. 19 വയസ്സ് മുതൽ വിരാട് കോലി ആർ‌സി‌ബിക്ക് വേണ്ടി കളിക്കുന്നതുപോലെ, ഗില്ലിന് അടുത്ത 10-15 വർഷം കെ‌കെ‌ആറിന് വേണ്ടി കളിക്കാമായിരുന്നു. ഞാൻ അവനെ ഒരിക്കലും പോകാൻ അനുവദിക്കില്ല. ഞാൻ KKR ക്യാമ്പിൽ ആയിരുന്നെങ്കിൽ അങ്ങനെ ഒരു അബദ്ധം അവർ ചെയ്യിലായിരുന്നു.”

“അയാളുടെ സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിരുന്നു, പക്ഷേ അദ്ദേഹം ചില ഷോട്ടുകൾ കളിച്ച രീതി, അവന്റെ കഴിവ് നമുക്ക് കാണാമായിരുന്നു. അതിലൂടെ എങ്കിലും അതൊക്കെ മനസിലാക്കി അവന് അവസരം നൽകണം ആയിരുന്നു.”

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു