ക്യാപ്റ്റന്‍ സ്ഥാനത്ത് ബാബര്‍ എത്രനാള്‍ ഉണ്ടാകും; നിര്‍ണായ തീരുമാനമറിയിച്ച് പി.സി.ബി മേധാവി

നായകസ്ഥാനം ഉപേക്ഷിക്കാന്‍ സ്വയം തീരുമാനിക്കുന്നതു വരെ ബാബര്‍ അസമിന് ദേശീയ ടീമിന്റെ ക്യാപ്റ്റനായി തുടരാനാകുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) മേധാവി നജാം സേഥി പറഞ്ഞു. സര്‍ഫറാസ് അഹമ്മദിന് പിന്നാലെയാണ് 28 കാരനായ പാകിസ്ഥാന്‍ മൂന്ന് ഫോര്‍മാറ്റുകളിലും ക്യാപ്റ്റനാണ്.

മാര്‍ച്ച് 25 ന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ബാബര്‍ ഭാഗമല്ല. അതിനാല്‍ സ്റ്റാന്‍ഡ്-ഇന്‍ ക്യാപ്റ്റനായി ഷദാബ് ഖാനെ തിരഞ്ഞെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ബാബറിന്റെ ക്യാപ്റ്റന്‍സിക്ക് ഭീഷണിയുണ്ടെന്ന അഭ്യൂഹങ്ങള്‍ തള്ളിയാണ് സേഥിയുടെ പ്രസ്താവന.

ബാബറിന്റെ ക്യാപ്റ്റന്‍സിക്ക് യാതൊരു ഭീഷണിയുമില്ല. ഏതെങ്കിലും ഒരു ഫോര്‍മാറ്റിന്റെയോ മൂന്ന് ഫോര്‍മാറ്റിന്റെയും ക്യാപ്റ്റന്‍സി വിടണോ അതോ എല്ലാ ടീമുകളിലും ക്യാപ്റ്റനായി തുടരണോ എന്ന് അദ്ദേഹം തന്നെ തീരുമാനിക്കുന്നത് വരെ ബാബര്‍ നമ്മുടെ ദേശീയ ടീമിന്റെ ക്യാപ്റ്റനായി തുടരും. ഇത് പൂര്‍ണ്ണമായും അദ്ദേഹത്തിന്റെ തീരുമാനത്തിന്‍ കീഴിലായിരിക്കും- സേഥി പറഞ്ഞു.

2022ലെ മികച്ച ഏകദിന ക്രിക്കറ്ററായും ഏകദിന നായകനുമായി ഐസിസി തിരഞ്ഞെടുത്തത് ബാബര്‍ അസമിനെയായിരുന്നു. 2022ല്‍ താരം കളിച്ച ഒമ്പത് ഏകദിനങ്ങളില്‍ എട്ടിലും 50ലേറെ റണ്‍സ് നേടി. 84.87 ശരാശരിയോടെ ആകെ 679 റണ്‍സാണ് ഈ 28കാരന്‍ അടിച്ചുകൂട്ടിയത്.

Latest Stories

സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ആക്രമണം; നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി

ചുള്ളിക്കമ്പ് പോലെയിരിക്കുന്നുവെന്നും നായകന് എങ്ങനെ പ്രണയം തോന്നി എന്നൊക്കെയുള്ള കമന്റുകൾ വന്നു; ഇവിടുത്തെ ബ്യൂട്ടി സ്റ്റാന്റേർഡ് കുറച്ച് വ്യത്യസ്തമാണ് : ബനിത സന്ധു

സംഘപരിവാർ തിട്ടൂരത്തിന്റെ ഇരയാണ് JSK; സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്ത നടപടി തികഞ്ഞ ഫാസിസം

ശൂന്യമായ ആകാശ പാത, പശ്ചിമേഷ്യന്‍ വ്യോമപാത ഒഴിവാക്കി വിമാന കമ്പനികള്‍; യുഎസ് കൂടി ഇറങ്ങിയതോടെ കടുത്ത നഷ്ടത്തിലും വാണിജ്യവിമാനങ്ങള്‍ പൂര്‍ണമായും മറ്റ് പാതകളിലേക്ക്

അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇസ്രായേലില്‍ തിരിച്ചടി; ജറൂസലേമും ടെല്‍ അവീവും ഉള്‍പ്പെടെ പത്തിടങ്ങളില്‍ ഇറാന്‍ ആക്രമണം

‘താരങ്ങളെ അപമാനിക്കുന്ന നിലപാട്’; അമ്മ ഓഫീസിന് മുന്നിൽ റീത്ത് വെച്ച സംഭവത്തിൽ പ്രതികരിച്ച് ജയൻ ചേർത്തല

മോദിയും കൂട്ടാളികളും നടത്തിയ തട്ടിപ്പില്‍ പിഎന്‍ബിക്കുണ്ടായ നഷ്ടം പരിഹരിക്കും; 40.83 കോടിയുടെ സ്വത്തും 19.50 കോടിയുടെ ഫ്‌ളാറ്റും പഞ്ചാബ് നാഷണല്‍ ബാങ്കിന് വിട്ടു നല്‍കണമെന്ന് കോടതി

ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റ ഈ പുസ്തകം തീര്‍ച്ചയായും വായിക്കപ്പെടേണ്ടത്; മൂല്യം നിര്‍ണ്ണയിക്കേണ്ടത് വായനക്കാര്‍; അഖിലിനെ പിന്തുണച്ചു വിമര്‍ശനങ്ങള്‍ തള്ളിയും ശ്രീകുമാരന്‍ തമ്പി

ചുരുളിയുടെ തെറിയില്ലാത്തൊരു പതിപ്പ് ഡബ്ബ് ചെയ്തിരുന്നു, അഭിനയിച്ചതിന് പൈസയൊന്നും കിട്ടിയിട്ടില്ല: ജോജു ജോർജ്

'വിപണി ഇടപെടൽ പ്രവർത്തനങ്ങൾ'; സപ്ലൈകോയ്ക്ക് 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ