ഏകദിന ലോകകപ്പ്: നാളെയൊരിക്കൽ സ്കോർ കാർഡ് എടുത്തു നോക്കിയാൽ അയാളുടെ ഈ സ്പെല്ലിന് പ്രത്യേകതയൊന്നും തോന്നില്ലായിരിക്കാം, പക്ഷെ ആ രണ്ട് ഓവറുകൾ ഇല്ലായിരുന്നെങ്കിൽ; കുൽദീപ് കാരണം തിരിഞ്ഞ കളി

ഏകദിന ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ എത്തിയത് ആരാധകർക്ക് ആവേശമായി . സെമി ഫൈനലിൽ ന്യൂസിലാൻഡിനെ 70 റൺസിന് വീഴ്ത്തിയാണ് ഇന്ത്യ 2011 ന് ശേഷം ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിച്ചത്. ഏഴ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ പ്രകടനമാണ് കിവീസിനെ പിടിച്ചുകെട്ടാൻ ഇന്ത്യയ്ക്ക് കരുത്തായത്. ഇന്ത്യ മുന്നോട്ടുവെച്ച 398 റൺസിലേക്ക് ബാറ്റ് വീശിയ കിവീസ് 48.5 ഓവറിൽ 327 റൺസിന് അവസാനിച്ചു. കളിയുടെ ഒരു ഘട്ടത്തിൽ ഇന്ത്യ ഉയർത്തിയ കൂറ്റൻ സ്കോർ കിവീസ് പിന്തുടരുമെന്ന് കരുതിയത് ആണെങ്കിലും അവരെ അതിൽ നിന്ന് തടഞ്ഞതിൽ നിർണായക പങ്ക് വഹിച്ചത് കുൽദീപ് യാദവിന്റെ തകർപ്പൻ ഓവറുകളാണ്.

തുടക്കത്തിൽ രണ്ട് വിക്കറ്റുകൾ നഷ്ടമായതിന് ശേഷം പതറുമെന്ന് കരുതിയ കിവിസിനായി വില്യംസൺ- മിച്ചൽ സഖ്യം മികച്ച കൂട്ടുകെട്ട് മനോഹരമായ ബാറ്റിംഗ് കാഴ്ചവെച്ചു. ഇരുവരും ചേർന്ന് മത്സരം ഇന്ത്യയുടെ അടുത്ത് നിന്ന് തട്ടിയെടുക്കുമെന്ന് തോന്നിച്ചു. ആ സമയത്താണ് കളിയുടെ തുടക്കത്തിൽ ഇമ്പാക്ട് ഉണ്ടാക്കാൻ സാധിക്കാതിരുന്ന കുൽദീപ് മത്സരത്തിലേക്ക് ഇന്ത്യയെ തിരിച്ചുകൊണ്ടുവന്നത്. ഷമി ഒരറ്റത്ത് വിക്കറ്റുകൾ വീഴ്ത്തുമ്പോൾ അദ്ദേഹത്തിന് പിന്തുണ ആവശ്യമായിരുന്നു, അതാണ് കുൽദീപ് കൊടുത്തത്.

ക്രീസിൽ നിലയുറപ്പിച്ച് വമ്പനടികൾക്ക് ശ്രമിക്കുക ആയിരുന്ന ഫിലിപ്സ്- മിച്ചൽ സഖ്യത്തെ തടഞ്ഞുനിർത്താൻ മനോഹരമായ രീതിയിൽ പന്തെറിഞ്ഞ കുൽദീപ് 42 ആം ഓവറിൽ വഴങ്ങിയത് 2 റൺ മാത്രമാണ്. ശേഷം 44 ആം ഓവറിൽ 4 റൺ മാത്രം വഴങ്ങിയ താരം 1 വിക്കറ്റും വീഴ്ത്തി.

പക്ഷേ ഇന്നലെ സെമിയിൽ അയാളുടെ ആ പ്രകടനം നൽകിയ ഇമ്പാക്ട് സ്കോർ കാർഡ് നോക്കിയാൽ മനസിലാകില്ല. കുൽദീപ് അങ്ങനെയാണ്, സൈലന്റ് ആണ്, പക്ഷെ ജോലി മാന്യമായി ചെയ്യും.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”