MI UPDATES: കോഹ്‌ലി പറഞ്ഞത് എത്രയോ ശരി, ഞങ്ങളും ഇപ്പോൾ ആ മൂഡിലാണ്; ആർസിബി താരം പറഞ്ഞ വാക്കുകൾ ആവർത്തിച്ച് ഹാർദിക് പാണ്ഡ്യ

2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ കൂട്ടുകെട്ടുകളും പ്രാധാന്യത്തെക്കുറിച്ചുള്ള വിരാട് കോഹ്‌ലിയുടെ അഭിപ്രായത്തോട് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ യോജിച്ചുകൊണ്ട് രംഗത്ത്. രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ നേടിയ 100 റൺസിന്റെ വിജയത്തിന് ശേഷം ആണ് അദ്ദേഹത്തിൻറെ അഭിപ്രായം വന്നത്. നെറ്റ് റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ മുംബൈ പോയിന്റ് പട്ടികയിൽ ഒന്നാമത് നിൽക്കുമ്പോൾ ബാംഗ്ലൂർ രണ്ടാം സ്ഥാനത്താണ്.

ആദ്യം ബാറ്റ് ചെയ്ത മുംബൈക്കായി റയാൻ റിക്കിൾട്ടൺ, രോഹിത് ശർമ്മ എന്നിവരുടെ അർധസെഞ്ചുറികൾക്ക് പുറമെ, ഹാർദിക്, സൂര്യകുമാർ യാദവ് എന്നിവർ 48 റൺസ് വീതം കൂട്ടിച്ചേർത്തു. ഇത് അവരെ 20 ഓവറിൽ 217/4 എന്ന സ്‌കോറിൽ എത്തിച്ചു. രാജസ്ഥനാകട്ടെ മറുപടി ബാറ്റിംഗിൽ അവർക്ക് എതിരെ കാര്യമായ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ബോൾട്ടും കർണൻ ശർമ്മയും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയതോടെ രാജസ്ഥാൻ 117 റൺസിന് ഓൾഔട്ടായി. ജസ്പ്രീത് ബുംറ 4 ഓവറിൽ 15 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

അഞ്ച് തവണ ചാമ്പ്യന്മാരായ ഇന്ത്യയുടെ തുടർച്ചയായ വിജയങ്ങളിൽ ഹാർദിക് ആവേശത്തിൽ ആയിരുന്നു. അദ്ദേഹം പറഞ്ഞത് ഇങ്ങനെ: “ഞങ്ങൾക്ക് ഏറെക്കുറെ പെർഫെക്റ്റ് ആയ കളിയായിരുന്നു. ബാറ്റിംഗിലും ബോളിങ്ങിലും ഞങ്ങൾ മികച്ചവരായിരുന്നു. ഒരു ടീമെന്ന നിലയിൽ ഞങ്ങൾ കളിച്ച ഷോട്ടുകൾക്ക് മൂല്യമുണ്ടായിരുന്നു. റയാനും രോഹിതും ഞങ്ങൾക്ക് പ്ലാറ്റ്‌ഫോം നൽകി, സൂര്യയും ഞാനും അത് മുതലെടുത്തു. ഞങ്ങളുടെ ബാറ്റിംഗ് ഓർഡർ ഞങ്ങൾ മുൻകൂട്ടി തീരുമാനിക്കാറില്ല. എല്ലാം മത്സര സാഹചര്യത്തെ ആശ്രയിച്ചിരിക്കുന്നു,” ഹാർദിക് പറഞ്ഞു.

“താരങ്ങൾ ഇപ്പോൾ ബാറ്റ്സ്മാൻഷിപ്പിലേക്ക് മടങ്ങുകയാണ്. അവിടെ കൂട്ടുകെട്ടുകൾ പ്രധാനമായി മാറിയിരിക്കുന്നു. ബൗളർമാരുടെ മികവ് കാരണം ബൗളിംഗ് വിഭാഗത്തിൽ എന്റെ ജോലി എളുപ്പമാകുന്നു. ഞാൻ അവരോട് ഒന്നും പറയില്ല. ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു ബൗളറെ കൊണ്ടുവരിക എന്നതാണ് എന്റെ ജോലി. എന്നിരുന്നാലും, നമ്മൾ വിനയാന്വിതരായിരിക്കണം, സ്ഥിരതയുള്ള പ്രകടനം കാഴ്ചവയ്ക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു.

Read more

ആർ‌സി‌ബിയുടെ ആർ‌ആർ‌ക്കെതിരായ വിജയത്തിനുശേഷം വിരാട് സിംഗിളും ഡബിളും എടുക്കുന്നതിനെക്കുറിച്ചും കൂട്ടുകെട്ടുകൾ കെട്ടിപ്പടുക്കേണ്ടതിന്റെ പ്രധാന കാരണത്തെക്കുറിച്ചും സംസാരിച്ചിരുന്നു. “സിംഗിളും ഡബിളും അവസാനിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിക്കുന്നു. കൂട്ടുകെട്ടുകൾ കെട്ടിപ്പടുക്കേണ്ടത് പ്രധാനമാണ്. ആക്രമണം മാത്രം അല്ല ക്രിക്കറ്റ് എന്ന് മനസിലാക്കണം” അദ്ദേഹം പറഞ്ഞു.