'അന്ന് എനിക്കുണ്ടായ അനുഭവം ഒരിക്കലും മറ്റാര്‍ക്കും ഉണ്ടാവരുതേ...'; മനസ്സ് തുറന്ന് ജയവര്‍ധനെ

2011 ലെ ലോക കപ്പ് ഫൈനലില്‍ നിക്കുണ്ടായ അനുഭവം ഒരിക്കലും മറ്റാര്‍ക്കും ഉണ്ടാവരുതേ എന്നാണ് തന്റെ ആഗ്രഹമെന്ന് ശ്രീലങ്കന്‍ മുന്‍ നായകന്‍ മഹേള ജയവര്‍ധനെ. അന്താരാഷ്ട്ര കരിയറിലെ തന്റെ ഏറ്റവും മികച്ച ഇന്നിംഗസായിരുന്നു 2011 ലോക കപ്പ് ഫൈനലിലേതെന്നും വ്യക്തിപരമായി തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമായിരുന്നു അതെന്നും ജയവര്‍ധനെ പറഞ്ഞു.

“ലോക കപ്പ് ഫൈനല്‍ മത്സരമായിരുന്നു അത്. ഇന്ത്യക്കെതിരെ ഇന്ത്യയില്‍ കളിച്ചു എന്ന പ്രത്യേകതയും, ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചുകൊണ്ടുതന്നെ അത് എന്റെ ഏറ്റവും മികച്ച ഇന്നിംഗ്‌സായിരുന്നു, വ്യക്തിപരമായി ഏറ്റവും പ്രത്യേകത നിറഞ്ഞത്. കളി നടന്നുകൊണ്ടിരിക്കുമ്പോള്‍ എന്റെ തലയിലുണ്ടായിരുന്ന ഗെയിം പ്ലാനുകള്‍, അത് നടപ്പാക്കിയ രീതി, ടെമ്പോ എന്നിവയൊക്കെ ഓര്‍ക്കുമ്പോള്‍ ആ മത്സരം വിജയിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. എങ്കിലും വ്യക്തിപരമായി എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്നായിരുന്നു അത്” ജയവര്‍ധനെ പറഞ്ഞു.

ലോക കപ്പ് ക്രിക്കറ്റ് ഫൈനലില്‍ തോറ്റ ടീമിന് വേണ്ടി സെഞ്ച്വറി നേടിയ ഒരേയൊരു താരമാണ് ജയവര്‍ധനെ. മത്സരത്തില്‍ ജയവര്‍ധനെ 88 പന്തില്‍ 103 റണ്‍സ് നേടിയിരുന്നു. നാലാമനായി ഇറങ്ങിയ താരം ടീമിന് 274 എന്ന മോശമല്ലാത്ത സ്‌കോറും സമ്മാനിച്ചിരുന്നു. എന്നാല്‍ കിരീടത്തിലേക്ക് മാത്രം നടന്നടുക്കാനായില്ല.

2011 ലെ ഇന്ത്യയുടെ ലോക കപ്പ് നേട്ടത്തിന് 10 വയസ് തികഞ്ഞിരിക്കുകയാണ്. 2011 ഏപ്രില്‍ 2 രാത്രിയിലാണ് ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ ലോക കപ്പില്‍ മുത്തമിട്ടത്. 28 വര്‍ഷത്തിന് ശേഷമുള്ള ഇന്ത്യയുടെ ലോക കപ്പ് നേട്ടമായിരുന്നു ഇത്. ഫൈനലില്‍ ആറ് വിക്കറ്റിനാണ് ശ്രീലങ്കയെ ഇന്ത്യ തോല്‍പ്പിച്ചത്.

Latest Stories

എന്റെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു, പിന്നെന്താണ്.. നിക്ക് എനിക്ക് സുന്ദരന്‍ തന്നെ; പരിഹാസങ്ങള്‍ക്കെതിരെ വരലക്ഷ്മി

ആവേശത്തിന് ശേഷം വീണ്ടും ഫഹദ്; അൽത്താഫ് സലിം ചിത്രം 'ഓടും കുതിര ചാടും കുതിര' ചിത്രീകരണം ആരംഭിച്ചു

ടി20 ലോകകപ്പ് 2024: സഞ്ജു ടീമില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒന്നും സംഭവിക്കാന്‍ പോവുന്നില്ല; തുറന്നടിച്ച് ചോപ്ര

സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഉണ്ടാവില്ല; അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

ഇറങ്ങി പോടാ ചെക്കാ, ബൗണ്ടറി ലൈനിൽ നിന്ന് കോഹ്‌ലിയുടെ ആക്രോശം; വീഡിയോ വൈറൽ

നായകന്‍ വരുന്നു, അടിക്കുന്നു, പോകുന്നു.. മാസ് സിനിമയുടെ ട്രെയ്‌ലര്‍ എല്ലാം ഒന്നു തന്നെ! ലോകേഷ് സിനിമകളെ പേരെടുത്ത് പറയാതെ പരിഹസിച്ച് നടന്‍, പിന്തുണച്ച് വെങ്കട് പ്രഭു

അത് ഞാൻ ഭാവനയോട് ചെയ്തിട്ടുള്ള അപരാധം, അതിന് ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്: കമൽ

ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ തോൽവി ടീം ബാംഗ്ലൂർ അല്ല, അവന്മാരാണ് ഏറ്റവും മോശം; നവ്‌ജ്യോത് സിംഗ് സിദ്ധു പറയുന്നത് ഇങ്ങനെ

തൃശൂർ വെള്ളാനിക്കര സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ

തമിഴിലും തെലുങ്കിലും ജാതി മുഖ്യം, മലയാള സിനിമ കണ്ട് പഠിക്കണം..; ചര്‍ച്ചയായി സമുദ്രക്കനിയുടെ പരാമര്‍ശം