നിയന്ത്രണം വിട്ട് കാര്‍ത്തിക്, കരുണ്‍ നായരോട് പരസ്യമായി ഏറ്റുമുട്ടി

രഞ്ജി ട്രോഫിയില്‍ കര്‍ണാടകയോട് അവസാന ഓവറില്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ നിയന്ത്രണം വിട്ട് തമിഴ്‌നാടിന്റെ മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്. കര്‍ണാടക നായകനും ഇന്ത്യന്‍ താരവുമായ കരുണ്‍ നായരോടാണ് ദിനേശ് കാര്‍ത്തിക് മോശമായി പെരുമാറിയത്. മത്സരത്തില്‍ കര്‍ണാടക താരങ്ങള്‍ നിരന്തരം അപ്പീല്‍ മുഴക്കിയെന്നാണ് ദിനേശ് കാര്‍ത്തിക് ആരോപിച്ചത്.

ഇതോടെ താരങ്ങള്‍ തമ്മില്‍ വാക്ക് പോര് നടന്നതായും ഡ്രെസ്സിംഗ് റൂമിന് പുറത്തേയ്ക്കും ഏറ്റുമുട്ടല്‍ നീണ്ടതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതായാലും ഇന്ത്യന്‍ താരങ്ങള്‍ തമ്മിലുണ്ടായ ഈ വാക്ക് പോര് ഏറെ വാര്‍ത്തശ്രദ്ധ നേടിയിട്ടുണ്ട്.

അതെസമയം ദിനേശ് കാര്‍ത്തികിനെ ന്യായീകരിച്ച് തമിഴ്‌നാട് നായകന്‍ വിജയ് ശങ്കര്‍ രംഗത്തെത്തി. “ഇത് തമിഴ്‌നാടും കര്‍ണ്ണാടകയും തമ്മിലുളള പോരാണ്. ഇതില്‍ എന്തെങ്കിലുമൊന്ന് സംഭവിച്ചില്ലങ്കിലേ അത്ഭുതമുളളു. കാര്‍ത്തികിന്റെ സ്വഭാവമാണത്. ഈ ദിവസം കഴിയുമ്പോള്‍ എല്ലാവരും എല്ലാം മറക്കും” വിജയ് ശങ്കര്‍ പറഞ്ഞു.

രഞ്ജി ട്രോഫിയിലെ ആവേശപ്പോരട്ടത്തില്‍ അവസാന ഓവറിലാണ് തമിഴ്‌നാടിനെതിരെ കര്‍ണാടകയ്ക്ക് ഉജ്ജ്വല വിജയം സ്വന്തമാക്കിയത്.എട്ടു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ കൃഷ്ണപ്പ ഗൗതമിന്റെ ബൗളിംഗ് മികവിലാണ് കര്‍ണാടക വിജയം പിടിച്ചെടുത്തത്.

https://www.facebook.com/KSCAOfficial/videos/753963651737554/

ഈവര്‍ഷം മുഷ്താഖ് അലിയിലും വിജയ് ഹസാരെ ട്രോഫിയിലും കര്‍ണാടകയ്ക്ക് മുന്നില്‍ തമിഴ്‌നാട് അടിയറവ് പറഞ്ഞിരുന്നു. നാലാം ദിനത്തിലെ അവസാന ഓവറില്‍ ഒരു വിക്കറ്റ് ശേഷിക്കെ തമിഴ്‌നാടിന് ജയത്തിലേക്ക് 27 റണ്‍സ് വേണമായിരുന്നു. ആ ഓവര്‍ പിടിച്ചു നിന്നാല്‍ സമനില നേടാമായിരുന്ന തമിഴ്‌നാടിന്റെ അവസാന ബാറ്റ്‌സ്മാനായ കെ വിഗ്‌നേഷിനെ വീഴ്ത്തി ഗൗതം തന്നെയാണ് കര്‍ണാടകയ്ക്ക് അവിസ്മരണീയ വിജയമൊരുക്കിയത്. ആദ്യ ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ ഗൗതം രണ്ടാം ഇന്നിംഗ്‌സില്‍ എട്ടു വിക്കറ്റ് വീഴ്ത്തി.

181 റണ്‍സായിരുന്നു തമിഴ്‌നാടിന് രണ്ടാം ഇന്നിംഗ്‌സില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ ഒമ്പതോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 49 റണ്‍സിലെത്തിയ തമിഴ്‌നാട് അനായാസ ജയം സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും ഗൗതം പന്തെറിയാനെത്തിയതോടെ കളി കര്‍ണാടകയുടെ വരുതിയിലായി. മുരളി വിജയ് റണ്ണൗട്ടായതോടെയാണ് തമിഴ്‌നാടിന്റെ തകര്‍ച്ച തുടങ്ങിയത്. 23 റണ്‍സുമായി മുരുഗന്‍ അശ്വിന്‍ പുറത്താകാതെ നിന്നെങ്കിലും മറ്റാര്‍ക്കും ഗൗതമിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല.

Latest Stories

പൂര്‍ണ്ണനഗ്നനായി ഞാന്‍ ഓടി, ആദ്യം ഷോര്‍ട്‌സ് ധരിച്ചിരുന്നു പക്ഷെ അത് ഊരിപ്പോയി.. ഭയങ്കര നാണക്കേട് ആയിരുന്നു: ആമിര്‍ ഖാന്‍

സിപിഎം ഓഫീസില്‍ പത്രമിടാനെത്തിയ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; ബ്രാഞ്ച്കമ്മിറ്റി അംഗം അറസ്റ്റില്‍

ഫോമിലുള്ള ഋഷഭ് പന്തല്ല പകരം അയാൾ ലോകകപ്പ് ടീമിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ, ബിസിസിഐയുടെ അപ്രതീക്ഷിത നീക്കം ഇങ്ങനെ; റിപ്പോർട്ടുകൾ

'രോഹിത്തിനു ശേഷം അവന്‍ നായകനാകട്ടെ'; ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ച് റെയ്‌ന

ഓഡീഷൻ വല്ലതും നടക്കുന്നുണ്ടോ എന്നറിയാനാണ് ഞാൻ അദ്ദേഹത്തെ വിളിച്ചത്, കോടികൾ മുടക്കിയ സിനിമയിൽ നിന്റെ മുഖം കാണാനാണോ ആളുകൾ വരുന്നത് എന്നാണ് തിരിച്ച് ചോദിച്ചത്: സിജു വിത്സൻ

'കേരളത്തില്‍ എന്റെ പൊസിഷന്‍ നോക്കൂ, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ?'; ഇപി ജയരാജന്‍

ടി20 ലോകകപ്പ് 2024: വല്ലാത്ത ധൈര്യം തന്നെ..., ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് ലാറ

'മേയറുടെ വാക്ക് മാത്രം കേട്ട് നടപടിയെടുക്കില്ല, റിപ്പോർട്ട് വരട്ടെ'; നിലപാടിലുറച്ച് മന്ത്രി കെബി ഗണേഷ് കുമാർ

കുഞ്ഞ് കരഞ്ഞപ്പോള്‍ വാഷ് ബേസിനില്‍ ഇരുത്തി, പിന്നെ ഫ്രിഡ്ജില്‍ കയറ്റി, ബോറടിച്ചപ്പോ പിന്നെ..; ബേസിലിന്റെയും ഹോപ്പിന്റെയും വീഡിയോ, പങ്കുവച്ച് എലിസബത്ത്

എടുത്തോണ്ട് പോടാ, ഇവന്റയൊക്കെ സര്‍ട്ടിഫിക്കറ്റ് വേണല്ലോ ഇനി ശൈലജയ്ക്ക്; 'വര്‍ഗീയ ടീച്ചറമ്മ' പരാമര്‍ശത്തില്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ ഡിവൈഎഫ്‌ഐ