'ഇന്ത്യ അവരുടെ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞു'; കാര്യങ്ങളെല്ലാം പാകിസ്ഥാന് അനുകൂലമായിരുന്നെന്ന് റമീസ് രാജ

ന്യൂയോര്‍ക്കില്‍ നടന്ന ഐസിസി ടി20 ലോകകപ്പ് 2024 ഗ്രൂപ്പ് എ മത്സരത്തില്‍ മോശം ബാറ്റിംഗിലൂടെ ഇന്ത്യ പാകിസ്ഥാന് ഗുണം ചെയ്തുവെന്നും എന്നാല്‍ അത് മുതലെടുക്കുന്നതില്‍ മെന്‍ ഇന്‍ ഗ്രീന്‍ പരാജയപ്പെട്ടെന്നും റമീസ് രാജ.  ആദ്യ 10 ഓവറില്‍ 80/3 എന്ന നിലയിലായിരുന്നു ഇന്ത്യ. പക്ഷേ 30 റണ്‍സിന് അവസാന ഏഴ് വിക്കറ്റ് നഷ്ടമായ ഇന്ത്യക്ക് 19 ഓവറില്‍ 119 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. എന്നിരുന്നാലും, ജസ്പ്രീത് ബുംറയും ഹാര്‍ദിക് പാണ്ഡ്യയും മികച്ച ബോളിംഗിലൂടെ പാകിസ്ഥാനെ 113/7 എന്ന നിലയില്‍ ഒതുക്കി. ഇന്ത്യന്‍ ടീമില്‍നിന്നുള്ള പ്രകടനം അനുകൂലമായിട്ടും പാകിസ്ഥാന്‍ സമ്മര്‍ദ്ദത്തില്‍ മരവിച്ചുവെന്ന് റമീസ് രാജ പറഞ്ഞു.

മോശം പ്രകടനം നടത്തി ഇന്ത്യ പാകിസ്ഥാന് കാര്യങ്ങള്‍ അനുകൂലമാക്കി. അവര്‍ക്ക് എളുപ്പത്തില്‍ 140-150 സ്‌കോര്‍ ചെയ്യാമായിരുന്നു, അത് പാകിസ്ഥാന്റെ കളി അവസാനിക്കുമായിരുന്നു. എന്നാല്‍ അവരുടെ മോശം ഷോട്ട് സെലക്ഷന്‍ കാരണം പാകിസ്ഥാന്‍ കളിയിലേക്ക് മടങ്ങിയെത്തി.

പാകിസ്ഥാന്‍ ബാറ്റര്‍മാരില്‍നിന്ന് ഉദ്ദേശശുദ്ധിയോടെയുള്ള ഒരു നീക്കവും ഞാന്‍ കണ്ടില്ല. ജസ്പ്രീത് ബുംറക്കെതിരെ മുഹമ്മദ് റിസ്വാന്‍ കളിച്ച ഷോട്ട് ഒരിക്കലും പാടില്ലാത്തതായിരുന്നു. വിക്കറ്റ് വീഴ്ത്താന്‍ ബുംറയ്ക്ക് പന്ത് നല്‍കി. പാകിസ്ഥാന്‍ ബാറ്റര്‍മാര്‍ക്ക് അദ്ദേഹത്തെ എളുപ്പത്തില്‍ മറികടക്കാമായിരുന്നു. പക്ഷേ അവര്‍ അവനെതിരെ ഷോട്ടുകള്‍ക്ക് പോയി വിക്കറ്റ് തുലച്ചു.

നേരിടാന്‍ എളുപ്പമുള്ള ബോളറല്ല അദ്ദേഹം. ഏത് തരത്തിലുള്ള പ്രതലത്തിലും അവന് വിക്കറ്റ് വീഴ്ത്താനാകും. റിസ്വാനാണ് അവസാനമായി നിന്നത്. ഹീറോയിസമില്ലാതെ ശക്തമായ ഒരു കൂട്ടുകെട്ട് മാത്രമാണ് നിങ്ങള്‍ക്ക് വേണ്ടത്. കാര്യങ്ങള്‍ വഴുതിപ്പോകാന്‍ നിങ്ങള്‍ അനുവദിച്ചു- റമീസ് രാജ കൂട്ടിച്ചേര്‍ത്തു.