IND vs ENG: നാലാം ടെസ്റ്റില്‍ സൂപ്പര്‍ താരത്തിന് വിശ്രമം, അഞ്ചാം ടെസ്റ്റില്‍ പങ്കെടുക്കുന്നത് അനിശ്ചിതത്വത്തില്‍

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് ജസ്പ്രീത് ബുംറയ്ക്ക് നഷ്ടമാകും. താരത്തിന്റെ ജോലിഭാരം നിയന്ത്രിക്കാന്‍ മാനേജ്മെന്റും സെലക്ടര്‍മാരും അദ്ദേഹത്തിന് വിശ്രമം അനുവദിച്ചതിനാലാണിത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ പേസര്‍ക്ക് ആദ്യം വിശ്രമം നല്‍കാന്‍ ആലോചിച്ചിരുന്നെങ്കിലും ഇപ്പോള്‍ റാഞ്ചി ടെസ്റ്റില്‍ അതിന് അനുവദിച്ചിരിക്കുകയാണ്.

അതേസമയം അഞ്ചാം ടെസ്റ്റില്‍ താരം പങ്കെടുക്കുന്നത് അനിശ്ചിതത്വത്തിലാണ്. ഫെബ്രുവരി 23 ന് ആരംഭിക്കുന്ന നാലാം ടെസ്റ്റിന്റെ ഫലത്തെ ആശ്രയിച്ചാണ് അദ്ദേഹം ധര്‍മ്മശാലയില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റിന്റെ ഭാഗമാകുന്നത്.

ചൊവ്വാഴ്ച ഇന്ത്യന്‍ ടീം രാജ്കോട്ടില്‍നിന്ന്  അഹമ്മദാബാദിലേക്ക് പോകും. ബുംറ ടീമിനൊപ്പം യാത്ര ചെയ്യില്ല. രാജ്കോട്ടില്‍ നിന്ന മറ്റേതെങ്കിലും താരത്തിന് വിശ്രമം അനുവദിച്ചതായി വിവരങ്ങളൊന്നും ലഭ്യമല്ല.

13.64 ശരാശരിയില്‍ 17 വിക്കറ്റ് നേടിയ ബുംറയാണ് പരമ്പരയിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരന്‍. ഇതുവരെ മൂന്ന് മത്സരങ്ങളില്‍ നിന്ന് 80-ലധികം ഓവര്‍ താരം ബോള്‍ ചെയ്തിട്ടുണ്ട്.

വിശാഖപട്ടണത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ നിന്ന് മുഹമ്മദ് സിറാജിന് വിശ്രമം അനുവദിച്ചിരുന്നു. ബുംറയുടെ പകരക്കാരനെ ടീം മാനേജ്മെന്റ് ആവശ്യപ്പെടുമോയെന്ന കാര്യത്തില്‍ വിവരമില്ല.

ബംഗാളിന് വേണ്ടിയുള്ള രഞ്ജി ട്രോഫി മത്സരത്തില്‍ കളിക്കാന്‍ മുകേഷ് കുമാറിനെ മൂന്നാം ടെസ്റ്റില്‍ നിന്നും ഒഴിവാക്കിയിരുന്നു. റാഞ്ചിയില്‍ വെച്ച് വീണ്ടും അദ്ദേഹം വീണ്ടും ടീമിനൊപ്പം ചേരും.