IND vs ENG: ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന ടെസ്റ്റുകളിൽനിന്ന് സൂപ്പര്‍താരം പുറത്ത്

നടുവേദനയെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന ടെസ്റ്റുകളില്‍ നിന്ന് ഇന്ത്യന്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍ പുറത്തായതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ എക്സ്പ്രസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫോര്‍വേഡ് ഡിഫന്‍സ് നടത്തുമ്പോള്‍ പുറത്ത് അസ്വസ്തതയും ഞരമ്പുകള്‍ക്ക് വേദനയും ഉണ്ടെന്ന് പരാതിപ്പെട്ട അയ്യര്‍ ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) കൂടുതല്‍ പരിശോധനയ്ക്ക് വിധേയനാകുമെന്ന് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

30-ലധികം ഡെലിവറികള്‍ അഭിമുഖീകരിച്ചതിന് ശേഷം തനിക്ക് അനുഭവപ്പെടുന്ന അസ്വസ്ഥതകളെക്കുറിച്ച് ഇന്ത്യന്‍ ടീം മാനേജ്മെന്റിനോടും മെഡിക്കല്‍ സ്റ്റാഫിനോടും ആശയവിനിമയം നടത്തി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) അടുത്ത മാസം താരം തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഫെബ്രുവരി 9 വെള്ളിയാഴ്ച ബിസിസിഐ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. കെഎല്‍ രാഹുലും രവീന്ദ്ര ജഡേജയും സെലക്ഷന് ലഭ്യവുമാകുമെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം ടെസ്റ്റില്‍ നാലാം സ്ഥാനത്തെത്തിയ അയ്യര്‍ക്ക് വേണ്ടി ചുവടുവെച്ചേക്കാം.

രാജ്കോട്ട് (ഫെബ്രുവരി 15-19), റാഞ്ചി (ഫെബ്രുവരി 23-27), ധര്‍മശാല (മാര്‍ച്ച് 7-11) എന്നിവടങ്ങളിലാണ് അവശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍.