എന്തായാലും താൻ ഇത്രയൊക്കെ പറഞ്ഞത് അല്ലെ, ലോകകപ്പിനെ ബിസിസിഐ ഇവന്റ് എന്ന് വിശേഷിപ്പിച്ച ആർത്തറോട് പ്രതികരണവുമായി ഐസിസി; പറയുന്നത് ഇങ്ങനെ

ഒക്‌ടോബർ 14 ശനിയാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ചിരവൈരികളോട് ആതിഥേയരായ ഇന്ത്യയ്‌ക്ക് 7 വിക്കറ്റിന്റെ സമഗ്ര ജയം നേടാൻ സാധിച്ചിരുന്നു. പ്രതീക്ഷിച്ച രീതിയിൽ ഉള്ള ഇന്ത്യ പാകിസ്ഥാൻ പോരാട്ടത്തിന്റെ ആവേശമൊന്നും കഴിഞ്ഞ ദിവസത്തെ പോരാട്ടത്തിന് ഇല്ലായിരുന്നു. ഇന്ത്യക്ക് സന്തോഷം നിറഞ്ഞ ദിവസം ആണെങ്കിലും പാകിസ്ഥാൻ ക്രിക്കറ്റിന് അത്ര നല്ല കാര്യങ്ങൾ അല്ല സംഭവിച്ചത്. പാകിസ്ഥാൻ ടീം ഡയറക്ടർ മിക്കി ആർതർ മത്സരത്തെ ‘ഐസിസി ഇവന്റ്’ എന്നതിലുപരി ‘ബിസിസിഐ ഇവന്റ്’ എന്ന് വിശേഷിപ്പിച്ച് വിവാദ നായകൻ ആയിരിക്കുകയാണ്.

പാക്കിസ്ഥാന്റെ തോൽവിക്ക് ശേഷം, മത്സരത്തിനിടെ ‘ദിൽ ദിൽ പാകിസ്ഥാൻ’ എന്ന ഗാനം പ്ലേ ചെയ്യാത്തതിൽ പരിശീലകൻ നിരാശ പ്രകടിപ്പിച്ചിരുന്നു.  ഐസിസി (ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ) ചെയർമാൻ ഗ്രെഗ് ബാർക്ലേ ആർതറിന്റെ പ്രസ്താവനയെക്കുറിച്ച് അഭിപ്രായപ്പെടുകയും എല്ലാ സംഭവങ്ങളും വിമർശനങ്ങൾ ഏറ്റുവാങ്ങുമെന്നും എന്നാൽ അവർ അവലോകനം ചെയ്യുമെന്നും എവിടെ മെച്ചപ്പെട്ട ടൂർണമെന്റ് നടത്താൻ ശ്രമിക്കുമെന്നും പറഞ്ഞു.

“ഓരോ ഇവന്റുകൾക്കും പല രീതിയിൽ ഉള്ള വിവാദങ്ങൾ വരാറുണ്ട്. ഇതുവരെ ടൂർണമെന്റിൽ എന്തെങ്കിലും പാളിച്ച ഉണ്ടായിട്ടുണ്ടെങ്കിൽ ഞങ്ങൾ അതിനെ അവലോകനം ചെയ്യുകയും അതൊക്കെ മെച്ചപ്പടുത്താൻ ശ്രമിക്കുകയും ചെയ്തിരിക്കും”ബാർക്ലേയെ ഉദ്ധരിച്ച് ESPNCricinfo റിപ്പോർട്ട് ചെയ്തു.

ലോകകപ്പ് ഒരു മികച്ച സംഭവമായി മാറുമെന്നും ഐസിസി ചെയർമാൻ ഉറപ്പിച്ചു പറഞ്ഞു. ടൂർണമെന്റിലെ മത്സരങ്ങൾ ആസ്വദിക്കാൻ പലർക്കും വിസ അനുവദിക്കാത്തതിനാൽ കളിക്കിടെ ധാരാളം പാകിസ്ഥാൻ ആരാധകർ ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.

“നോക്കൂ, അത് [ഞങ്ങളെ ബാധിച്ചിട്ടില്ല] എന്ന് ഞാൻ പറഞ്ഞാൽ ഞാൻ കള്ളം പറയും,” മത്സരശേഷം ആർതർ പറഞ്ഞു. “ക്രൂരമായി സത്യസന്ധമായി പറഞ്ഞാൽ ഇതൊരു ഐസിസി പരിപാടിയായി തോന്നിയില്ല. ഇതൊരു ഉഭയകക്ഷി പരമ്പര പോലെ തോന്നി; ബിസിസിഐ പരിപാടി പോലെ തോന്നി. ദിൽ ദിൽ പാകിസ്ഥാൻ ഇന്ന് രാത്രി മൈക്കിലൂടെ പലപ്പോഴും വരുന്നത് ഞാൻ കേട്ടില്ല,” ആർതർ പറഞ്ഞു. പാക്കിസ്ഥാന്റെ തോൽവിക്ക് ശേഷം പറഞ്ഞ ഈ വാക്കുകൾ വിവാദമായിരുന്നു.