'ഗംഭീറിന് ഇത്രയും തരംതാഴാനാകുമെന്ന് കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി'; ശ്രീശാന്തിന് പിന്തുണയുമായി ഭാര്യ

ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗ് മത്സരത്തിനിടയിലെ വിവാദ സംഭവത്തില്‍ ഇന്ത്യന്‍ മുന്‍ പേസര്‍ എസ്. ശ്രീശാന്തിനെ പിന്തുണച്ച് ഭാര്യ ഭുവനേശ്വരി. ഗൗതം ഗംഭീറുമായുള്ള പ്രശ്‌നങ്ങള്‍ വിശദീകരിച്ച് ശ്രീശാന്ത് ഇന്‍സ്റ്റഗ്രാമിലിട്ട വിഡിയോയ്ക്കു താഴെയാണു ഭുവനേശ്വരി പ്രതികരണം അറിയിച്ചത്. ”വര്‍ഷങ്ങളോളം ഇന്ത്യന്‍ ടീമില്‍ ഒരുമിച്ചു കളിച്ച സഹതാരത്തിന് ഇത്രയും തരംതാഴാനാകുമെന്ന് ശ്രീയില്‍നിന്നു കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി” എന്ന് ഭുവനേശ്വരി കുറിച്ചു.

ബുധനാഴ്ച ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റില്‍ ഗുജറാത്ത് ജയന്റ്സും ഇന്ത്യ ക്യാപിറ്റല്‍സും തമ്മിലുള്ള എലിമിനേറ്ററിനിടെ മുന്‍ ഇന്ത്യന്‍ താരങ്ങളായ എസ് ശ്രീശാന്തും ഗൗതം ഗംഭീറും തമ്മില്‍ ഉള്ള രൂക്ഷമായ തര്‍ക്കം അടങ്ങുന്ന വീഡിയോ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. മത്സരത്തിന്റെ രണ്ടാം ഓവറില്‍ ഡീപ് മിഡ് വിക്കറ്റിന് മുകളില്‍ ഗംഭീര്‍ ശ്രീശാന്തിനെ സിക്സറിന് ഗംഭീര്‍ സിക്‌സിന് പറത്തി.

അടുത്ത പന്തില്‍ ഒരു ഫോറും അടിച്ചു. അടുത്ത പന്ത് അല്‍പ്പം വൈഡ് ആയിട്ടാണ് എറിഞ്ഞത്. ഗംഭീര്‍ അത് നേരെ ഫീല്‍ഡറിലേക്ക് അടിച്ചു. പിന്നാലെ ശ്രീശാന്ത് ഗംഭീറിനോട് എന്തോ പറഞ്ഞു. അത് ഇഷ്ടപെടാതിരുന്ന ഗംഭീര്‍ തിരിച്ച് മറുപടി പറഞ്ഞതോടെയാണ് വിവാദം ചൂടുപിടിച്ചത്. എന്താണ് ഗംഭീറും ശ്രീശാന്തും തമ്മില്‍ സംസാരിച്ചത് എന്നത് വ്യക്തമായിരുന്നില്ല.

ശേഷം ശ്രീശാന്ത് ഇന്‍സ്റ്റാഗ്രാമില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയും മത്സരത്തില്‍ എന്താണ് സംഭവിച്ചത് എന്നത് വെളിപ്പെടുത്തിയിരിക്കുകയാണ്. ഗംഭീറാണ് പോരാട്ടത്തിന് തുടക്കമിട്ടതെന്നും വീരേന്ദര്‍ സെവാഗിനെപ്പോലുള്ള സീനിയര്‍ താരങ്ങളെ ഗൗതം ബഹുമാനിക്കുന്നില്ലെന്നും ശ്രീശാന്ത് വെളിപ്പെടുത്തി.

പക്ഷെ എന്ത് പറഞ്ഞാണ് തന്നെ പ്രകോകിപ്പിച്ചത് എന്നത് ശ്രീശാന്ത് പറഞ്ഞിരുന്നില്ല. ശ്രീശാന്തിന്റെ വീഡിയോയുടെ പിന്നാലെ ഗംഭീര്‍ ഗംഭീര്‍ ഒരു നിഗൂഢ പോസ്റ്റിയിട്ടു. അതില്‍ അദ്ദേഹം ഇങ്ങനെ എഴുതി- ”ലോകം മുഴുവന്‍ ശ്രദ്ധയാകുമ്പോള്‍ പുഞ്ചിരിക്കൂ!,” ഗംഭീര്‍ തന്റെ എക്‌സ് ഹാന്‍ഡില്‍ കുറിച്ചു.

എന്നിരുന്നാലും, ഗംഭീറിന്റെ നിഗൂഢമായ പോസ്റ്റിന് ശേഷം ശ്രീശാന്ത് തന്റെ മൗനം വെടിഞ്ഞു, മുന്‍ ഇടംകൈയ്യന്‍ തന്നെ ‘ഫിക്‌സര്‍'( ചതിയന്‍) എന്ന് വിളിച്ചതായി ഒരു വീഡിയോയില്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ശ്രീശാന്ത് ഉള്‍പ്പെട്ട ഒത്തുകളി വിവാദങ്ങളിലാണ് ചതിയന്‍ എന്ന പേര് കൂട്ടി കളിയാക്കിയത് .

”അദ്ദേഹം എന്നെ ‘ഫിക്സര്‍ ഫിക്സര്‍, നിങ്ങള്‍ ഒരു ഫിക്സര്‍, ** ഓഫ് യു ഫിക്‌സര്‍ ഓണ്‍ സെന്റര്‍ വിക്കറ്റിലെ ലൈവ് ടെലിവിഷനില്‍ വിളിച്ചുകൊണ്ടേയിരുന്നു,” തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ നിന്ന് ലൈവ് ചെയ്യുന്നതിനിടയില്‍ ശ്രീശാന്ത് പറഞ്ഞു. ”നിങ്ങള്‍ എന്താണ് പറയുന്നത്” എന്ന് ഞാന്‍ ചോദിച്ചു, ഞാന്‍ പരിഹാസത്തോടെ ചിരിച്ചു. അമ്പയര്‍മാര്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചപ്പോള്‍ അതേ ഭാഷയിലാണ് അദ്ദേഹം അവരോട് സംസാരിച്ചത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐപിഎല്‍ 2013 ലെ ഒത്തുകളി വിവാദത്തില്‍ ശ്രീശാന്തിന് പങ്കുണ്ടെന്ന് ആരോപിച്ച് ബിസിസിഐയുടെ അച്ചടക്ക സമിതി ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.