ഇപ്പോൾ നടക്കുന്ന ടി 20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ നാലാം ജയം. ഇതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ രാജകീയമായി സൂപ്പർ 8 ലേക്ക് പ്രവേശിച്ചു. ഇന്ത്യക്ക് വേണ്ടി ബാറ്റിംഗിൽ ശിവം ദുബൈ, ഹർദിക് പാണ്ട്യ, സൂര്യകുമാർ യാദവ് എന്നിവർ മികച്ച പ്രകടനം നടത്തി. ബോളിങ്ങിൽ വരുൺ ചക്രവർത്തിയും ശിവം ദുബൈയും വിക്കറ്റുകൾ നേടി മത്സരം അനുകൂലമാക്കി.
ടൂർണമെന്റിൽ ഇതുവരെയായി അടിപിച്ചുള്ള മൂന്നു മത്സരങ്ങളിലാണ് ഇന്ത്യൻ ഓപണർ അഭിഷേക് ശർമ്മ പൂജ്യത്തിനു പുറത്തായിരിക്കുന്നത്. ഇതോടെ ഐസിസിയുടെ ചരിത്രത്തിൽ തന്നെ അടുപ്പിച്ച് മൂന്നു മത്സരങ്ങളിൽ പൂജ്യത്തിനു പുറത്താകുന്ന ഇന്ത്യൻ തരാമെന്ന് റെക്കോർഡും താരം സ്വന്തമാക്കി.
ഇതോടെ ലോക ഒന്നാം നമ്പർ ടി 20 ബാറ്റർക്ക് ഇത് എന്ത് പറ്റി എന്നാണ് ആരാധകർ ചോദിക്കുന്നത്. സൂപ്പർ 8 ലെ അടുത്ത മത്സരം സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയാണ്. അതിലും ഫോം കണ്ടെത്താൻ താരത്തിന് സാധിച്ചില്ലെങ്കിൽ ടീമിൽ നിന്നും പുറത്താകും എന്നാണ് വിലയിരുത്തൽ.
മത്സരത്തിൽ ശിവം ദുബൈ 66 റൺസും സൂര്യകുമാർ യാദവ് 34 റൺസും, തിലക് വർമ്മ 31 റൺസും, ഹർദിക് പാണ്ട്യ 30 റൺസും നേടി. ബോളിങ്ങിൽ ഇന്ത്യക്ക് വേണ്ടി വരുൺ ചക്രവർത്തി മൂന്നു വിക്കറ്റുകൾ നേടി. കൂടാതെ ശിവം ദുബൈ രണ്ട് വിക്കറ്റുകളും, ജസ്പ്രീത് ബുംറ, ഹർദിക് പാണ്ട്യ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി.