ധോണിയുടെ ഹോൾഡ് ഉപയോഗിച്ച് പുതിയ പരിശീലകനെ വരുത്താൻ ബിസിസിഐ, തല കനിഞ്ഞാൽ അവൻ എത്തുമെന്നുള്ള പ്രതീക്ഷയിൽ ജയ് ഷായും കൂട്ടരും

ഇന്ത്യൻ ടീമിൻ്റെ അടുത്ത മുഖ്യ പരിശീലകനെ തിരഞ്ഞെടുക്കുന്നതിൽ എംഎസ് ധോണിയുടെ സ്വാധീനം നിർണായക പങ്ക് വഹിക്കും എന്ന് റിപ്പോർട്ടുകൾ. ഇന്ത്യൻ പ്രീമിയർ ലീഗ് 2024-ൽ നിന്ന് ചെന്നൈ സൂപ്പർ കിംഗ്‌സ് പുറത്തായതിനാൽ, അഞ്ച് തവണ ചാമ്പ്യൻമാരുടെ മുഖ്യ പരിശീലകനായ സ്റ്റീഫൻ ഫ്ലെമിങ്ങിനെ ഇന്ത്യൻ പരിശീലകനാക്കാൻ ബിസിസിഐ ധോണിയുടെ സഹായം തേടാൻ സാധ്യതയുണ്ട്.

ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് പ്രകാരം, ഇന്ത്യൻ ക്രിക്കറ്റ് ബോർഡിൻ്റെ ആദ്യ ചോയ്‌സ് ഫ്ലെമിംഗായിരുന്നു. എന്നാൽ 2027 വരെ ഇന്ത്യൻ പരിശീലകൻ എന്ന നിലയിൽ തുടരാൻ താരത്തിന് താത്പര്യം ഇല്ല. 2008 മുതൽ സിഎസ്‌കെയിൽ തുടരുന്ന മുൻ ന്യൂസിലൻഡ് ക്യാപ്റ്റൻ, ചെന്നൈ സൂപ്പർ കിങ്സിനുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള ടീമിനെ നയിക്കുകയാണ് താരം ഇപ്പോൾ.

മേജർ ലീഗ് ക്രിക്കറ്റിൽ (യുഎസ്എ) ടെക്‌സാസ് സൂപ്പർ കിംഗ്‌സിൻ്റെയും SA20 (ദക്ഷിണാഫ്രിക്ക) ജോബർഗ് സൂപ്പർ കിംഗ്‌സിൻ്റെയും തലവനാണ് ഫ്ലെമിംഗ്. ദി ഹണ്ടറിലെ സതേൺ ബ്രേവിൻ്റെ മുഖ്യ പരിശീലകനാണ് അദ്ദേഹം. നാല് വ്യത്യസ്ത ലീഗുകളുമായുള്ള ബന്ധം ഉണ്ടായിരുന്നിട്ടും, ന്യൂസിലൻഡിൽ കുടുംബത്തോടൊപ്പം കഴിയാൻ ഫ്ലെമിംഗിന് സമയം ലഭിക്കുന്നു. ഇന്ത്യയെ പരിശീലിപ്പിക്കാൻ അദ്ദേഹം സമ്മതിച്ചാൽ, ഒരു വർഷത്തിൽ 10 മാസം ഉപഭൂഖണ്ഡ ടീമിനൊപ്പം ഉണ്ടായിരിക്കണം. ബിസിസിഐയുമായുള്ള ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എന്നിരുന്നാലും ബിസിസിഐ ഇതുവരെ പ്രതീക്ഷ കൈവിട്ടിട്ടില്ല, ധോണിയിലാണ് അവരുടെ പ്രതീക്ഷ അത്രയും.

“ഇല്ലെന്ന് ഫ്ലെമിംഗ് പറഞ്ഞിട്ടില്ല. കരാറിൻ്റെ കാലാവധിയെക്കുറിച്ച് അദ്ദേഹത്തിന് ആശങ്കയുണ്ട്, അത് അസാധാരണമല്ല. സൗരവ് ഗാംഗുലി തന്നെ ബോധ്യപ്പെടുത്തും മുമ്പ് രാഹുൽ ദ്രാവിഡ് പോലും ടീമിൻ്റെ മുഖ്യ പരിശീലകനായി വരാൻ തയ്യാറായിരുന്നില്ല. എംഎസ് ധോണി ചിത്രത്തിലേക്ക് വന്നാൽ സ്റ്റീഫൻ ഫ്ലെമിങ്ങിൻ്റെ കാര്യത്തിലും ഇതുതന്നെ സംഭവിക്കാം,” ബിസിസിഐ വൃത്തങ്ങൾ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.