ബി.സി.സി.ഐ അബദ്ധങ്ങൾ തുടരുന്നു. പുതിയ അമളി ഏറ്റെടുത്ത് ആരാധകർ; ബുദ്ധിയുള്ള ആരും ഇല്ലേ എന്നും ചോദ്യം

ഷെഡ്യൂളിംഗിൽ ആരാധകരെ ഞെട്ടിക്കുന്ന ബിസിസിഐയുടെ രീതികൾ തുടരുന്നു. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയം ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിനും അതുപോലെ തന്നെ മാർച്ച് 1 ന് ആരംഭിക്കുന്ന ഇറാനി കപ്പ് 2023 മത്സരത്തിനും വേദിയായി BCCI പ്രഖ്യാപിച്ചു.

മൂന്നു ടെസ്റ്റിന്റെ വേദിയായി ഇൻഡോറിനെ തിരഞ്ഞെടുത്ത വിവരം ഇന്നലെയാണ് പ്രഖ്യാപിച്ചത്. ധർമ്മശാല സ്റ്റേഡിയത്തിൽ നിന്നാണ് ടെസ്റ്റ് മത്സരം മാറ്റിയത് പക്ഷേ, ട്വിസ്റ്റ് അവസാനിക്കുന്നില്ല. ബോർഡർ ഗവാസ്‌കർ ട്രോഫിയുടെ വേദിയായി ഇൻഡോറിനെ പ്രഖ്യാപിച്ചതിന് ശേഷം, മധ്യപ്രദേശ് vs റെസ്റ്റ് ഓഫ് ഇന്ത്യ ഇറാനി മത്സരവും അവിടെ തന്നെ നടക്കുന്നതിനാൽ ഇനി ഒരു ബദൽ കണ്ടെത്തേണ്ടതുണ്ട്. ഗ്വാളിയോർ ഒരു സാധ്യതയുള്ള ഓപ്ഷനായി നിൽക്കുന്നുണ്ട്.

Cricbuzz അനുസരിച്ച്, മധ്യപ്രദേശും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളും തമ്മിലുള്ള ഇറാനി കപ്പ് മത്സരം ഇൻഡോറിൽ നിന്ന് മാറ്റാൻ ഒരുങ്ങുന്നു. മാർച്ച് 1 നും 5 നും ഇടയിൽ ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ മത്സരം നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. 2022 രഞ്ജി ചാമ്പ്യൻമാരായ മധ്യപ്രദേശിന്റെ ഹോം ഗ്രൗണ്ടാണ് ഇൻഡോർ.

എന്നിരുന്നാലും, ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് സ്റ്റേഡിയത്തിലേക്ക് മാറ്റാൻ ബിസിസിഐ ഇപ്പോൾ തീരുമാനിച്ചു. ധർമ്മശാല അയോഗ്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ വർഷം മുതൽ അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റിൽ മത്സരങ്ങൾ നടത്തിയ ഇൻഡോറിനെ പുതിയ വേദിയായി തിരഞ്ഞെടുത്തു.

ബിസിസിഐക്ക് എങ്ങനെയാണ് ഇങ്ങനെ അബദ്ധം പറ്റുന്നതെന്ന്എം ഇത്ര വലിയ ബോർഡിന് പറ്റുന്ന അമളികളെക്കുറിച്ച് ആരാധകരും ട്രോളുന്നു. കാരണം ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിന് പുതിയ വേദി പ്രഖ്യാപിക്കുമ്പോൾ ആ വേദിയിൽ നടക്കാനിരുന്ന മത്സരത്തെക്കുറിച്ച് ബിസിസിഐ യാതൊരു പ്രതികരണവും