'ഇന്ത്യയിലെ ടേണിംഗ് പിച്ചില്‍ ഏത് മണ്ടന്‍ സ്പിന്നറും വിക്കറ്റ് നേടും'; ഇന്ത്യന്‍ താരത്തെ പരിഹസിച്ച് മുന്‍ താരം

ആര്‍ അശ്വിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതിനെ പരിഹസിച്ച് ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍. ഇന്ത്യയിലെ സ്പിന്‍ പിച്ചുകളില്‍ ആര്‍ക്കും തിളങ്ങാമെന്നും മറ്റാരുമില്ലാത്തതിനാലാണ് അശ്വിന്‍ കളിക്കുന്നതെന്നും ശിവരാമകൃഷ്ണന്‍ പരിഹസിച്ചു.

അശ്വിനെപ്പോലെയുള്ള ഏതൊരു സ്പിന്നര്‍ക്കും ഇന്ത്യന്‍ പിച്ചില്‍ തിളങ്ങാനാവും. എന്നാല്‍ സെന രാജ്യത്തെ അവന്റെ റെക്കോഡ് നോക്കുക. ഇന്ത്യയിലെ ടേണിംഗ് പിച്ചില്‍ ഏത് മണ്ടന്‍ സ്പിന്നറും വിക്കറ്റ് നേടും. എയര്‍പോര്‍ട്ടില്‍ നിന്ന് നേരെ ഗ്രൗണ്ടിലേക്കെത്തി എവിടെയാണ് പിച്ചിന് ടേണ്‍ വേണ്ടതെന്ന് ഗ്രൗണ്ട് സ്റ്റാഫുകളോട് പറയുക.

ഈ കാഴ്ച എന്റെ കണ്ണുകൊണ്ട് തന്നെ നിരവധി തവണ കണ്ടതാണ്. മറ്റാരുമില്ലാത്തതിനാലാണ് അശ്വിന്‍ കളിക്കുന്നത്. ഫീല്‍ഡിംഗില്‍ അവന്‍ ബാധ്യതയാണ്. എന്നാല്‍ ഇതിനെല്ലാം ഓരോ ന്യായീകരണങ്ങള്‍ കണ്ടെത്തുന്നു- ശിവരാമകൃഷ്ണന്‍ എക്‌സില്‍ കുറിച്ചു.

ലോകകപ്പ് പ്ലാനില്‍ ഉള്‍പ്പെടാതിരുന്ന അശ്വിനെ അവസാന നിമിഷമാണ് ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയത്. അക്സര്‍ പട്ടേലിന് പരിക്കേറ്റതിനാലാണ് പകരം അശ്വിന് അവസരം ലഭിച്ചത്.

ഈയിടെ അവസാനിച്ച ഓസീസ് പരമ്പരയിലാണ് കുറേ നാളുകള്‍ക്ക് ശേഷം അശ്വിന്‍ ഏകദിന ടീമില്‍ തിരിച്ചെത്തിയത്. അതിനു മുമ്പ് 2022 ജനുവരിയിലാണ് അശ്വിന്‍ ഇന്ത്യയ്ക്കായി ഏകദിനം കളിച്ചത്.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”