IPL 2025: 20 കോടി ലഭിക്കുന്നുണ്ടെന്ന് കരുതി അടിമപണി എടുക്കേണ്ട കാര്യമില്ല, അവന്‍ എങ്ങനെയുളള ആളാണെന്ന് എനിക്ക് നന്നായി അറിയാം, പിന്തുണച്ച് രഹാനെ

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന്റെ ഈ വര്‍ഷത്തെ മോശം പ്രകടനത്തില്‍ മനസുതുറന്ന് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ. ഹൈദരാബാദിനോട് അവസാന മത്സരത്തില്‍ 110 റണ്‍സിന് തോറ്റാണ് കെകെആര്‍ ഈ സീസണിനോട് വിടപറഞ്ഞത്. നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയ്ക്ക് കിരീടം നിലനിര്‍ത്താനുളള മികച്ച ടീം ഉണ്ടായിരുന്നെങ്കിലും ബാറ്റര്‍മാരില്‍ ചിലര്‍ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാത്തത്‌ തിരിച്ചടിയായി. 23.75 കോടിക്ക് ടീമില്‍ നിലനിര്‍ത്തിയ വെങ്കിടേഷ് അയ്യര്‍ ഈ സീസണില്‍ കൊല്‍ക്കത്തയ്ക്കായി നിരാശപ്പെടുത്തി.

കൂടാതെ രമണ്‍ദീപ് സിങ്, ക്വിന്റണ്‍ ഡികോക്ക്, റഹ്‌മനുളള ഗുര്‍ബാസ്, ഹര്‍ഷിത് റാണ തുടങ്ങിയവരും കാര്യമായ പ്രകടനങ്ങള്‍ കാഴ്ചവച്ചില്ല. വൈസ് ക്യാപ്റ്റനായിരുന്നിട്ടുകൂടി 11 മത്സരങ്ങളില്‍ വെറും 142 റണ്‍സാണ് വെങ്കിടേഷ് ഈ സീസണില്‍ നേടിയത്. 20.29 ആണ് ശരാശരി, സ്‌ട്രൈക്ക് റേറ്റ് 139.22. ഐപിഎലില്‍ അവസാന കുറച്ച് മത്സരങ്ങളില്‍ പരിക്ക് മൂലം താരം കളിച്ചിരുന്നില്ല. ഇനി അടുത്ത സീസണില്‍ താരത്തെ കൊല്‍ക്കത്ത ടീമില്‍ നിലനിര്‍ത്തുമോ എന്നാണ് കണ്ടറിയേണ്ടത്.

അതേസമയം വെങ്കിടേഷ് അയ്യരിനെ പിന്തുണച്ചുകൊണ്ടായിരുന്നു രഹാനെ സംസാരിച്ചത്. “ഒരു കളിക്കാരന് 20 കോടിയിലധികം ലഭിച്ചാലും അല്ലെങ്കില്‍ മൂന്നോ നാലോ കോടി ലഭിച്ചാലും, കളിക്കളത്തില്‍ നിങ്ങളുടെ മനോഭാവം മാറില്ല എന്ന് എനിക്ക് പറയാന്‍ കഴിയും. അതാണ് പ്രധാനം. ഒരു കളിക്കാരനെന്ന നിലയില്‍, നിങ്ങള്‍ നിയന്ത്രിക്കാവുന്ന കാര്യങ്ങളില്‍ മാത്രമേ ശ്രദ്ധ കേന്ദ്രീകരിക്കൂ. വെങ്കിടേഷ് അയ്യര്‍ യഥാര്‍ത്ഥത്തില്‍ നിയന്ത്രിക്കാവുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി”, സണ്‍റൈസേഴ്‌സിനെതിരായ മത്സരശേഷം രഹാനെ മാധ്യമങ്ങളോട് പറഞ്ഞു.

‘വെങ്കിടേഷ് കഠിനാധ്വാനം ചെയ്തു, കളിച്ചു, പരിക്കേല്‍ക്കുന്നതിന് മുമ്പ് കളിച്ച മത്സരങ്ങളില്‍ പോലും, തന്റെ പരമാവധി ശ്രമിച്ചു. അദ്ദേഹം ശരിക്കും നന്നായി കളിച്ചുവെന്ന് ഞാന്‍ കരുതി. ഒരു ടീം എന്ന നിലയില്‍ ഞങ്ങള്‍ക്ക് 3,4 പേര്‍ ഫോമില്‍ ഇല്ലായിരുന്നു എന്നത് മാത്രമാണ് കാരണം. ഈ വര്‍ഷം ഞങ്ങള്‍ ബുദ്ധിമുട്ടിയെന്ന് ഞാന്‍ കരുതി. പക്ഷേ നിങ്ങളുടെ മനോഭാവം മാറുന്നില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ

ക്രിസ് ഗെയ്ൽ പോലും മെയ്ഡണ്‍ ഓവറുകള്‍ വഴങ്ങിയിരുന്നു, എന്നാൽ ഈ ചെക്കന് അത് എന്താണെന്ന് പോലും അറിയില്ല: മുഹമ്മദ് കൈഫ്

ബാരാമതിയിൽ വിമാനം തകർന്നുവീണ് ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട സംഭവം; സമഗ്ര അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര പൊലീസ്

'അഭിഷേകിനെ അനുകരിക്കാതെയിരുന്നാൽ മതി സഞ്ജു, നീ രക്ഷപെടും'; ഉപദേശവുമായി മുൻ ഇന്ത്യൻ താരം

'അജിത് പവാർ ജനങ്ങളുടേ നേതാവ്, കഠിനാധ്വാനി'; മരണം ഞെട്ടലുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി