മുംബൈയിലെ തലോജ സെൻട്രൽ ജയിലിൽ കഴിയുന്ന എഴുത്തുകാരനും കവിയുമായ വരവര റാവുവിന്റെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുകയാണെന്ന് ശനിയാഴ്ച അദ്ദേഹത്തിൽ നിന്ന് ഒരു ഫോൺ കോൾ ലഭിച്ചതിന് ശേഷം അദ്ദേഹത്തിന്റെ അഭിഭാഷകനും കുടുംബവും പറഞ്ഞു.
എൽഗാർ പരിഷത്ത് കേസിൽ വരവര റാവു 2018 മുതൽ ജയിലിലാണ്. 81 കാരനായ വരവര റാവുവിനെ മെയ് മാസത്തിൽ ജയിലിൽ അബോധാവസ്ഥയിലായതിനെ തുടർന്ന് സർക്കാർ നടത്തുന്ന ജെ.ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഏതാനും ദിവസങ്ങൾക്കുള്ളിൽ ഡിസ്ചാർജ് ചെയ്തു.
Read more
വരവര റാവുവിന്റെ ആരോഗ്യനില സംബന്ധിച്ച് ജയിൽ അധികൃതർ അലംഭാവം കാണിക്കുകയാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഇടക്കാല ജാമ്യത്തിനുള്ള റാവുവിന്റെ അപേക്ഷ കഴിഞ്ഞ മാസം പ്രത്യേക കോടതി നിരസിച്ചു, അദ്ദേഹത്തിന്റെ അപ്പീൽ ബോംബെ ഹൈക്കോടതിയിൽ പരിഗണനയിലാണ്.