ജമ്മുവിലെ മുൻ ബിജെപി മന്ത്രി ചൗധരി ലാൽ സിംഗ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

ജമ്മു കശ്മീരിലെ മുൻ മന്ത്രിയും ദോഗ്ര സ്വാഭിമാൻ സംഘടന ചെയർമാനുമായ ചൗധരി ലാൽ സിംഗ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉധംപൂര്‍ മണ്ഡലത്തില്‍ നിന്നും ചൗധരി ലാൽ സിങ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കും. പിഡിപി- ബിജെപി സഖ്യ സർക്കാരിൽ മന്ത്രിയായിരുന്നു ചൗധരി ലാൽ സിങ്.

മുൻ കോൺഗ്രസുകാരനായ സിങ് 2014 ലെ പൊതു തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. തുടർന്നാണ് മന്ത്രി സ്ഥാനത്തിരുന്നത്. ഉധംപൂരിൽ നിന്ന് രണ്ട് തവണ എംപിയായ ചൗധരിയുടെ കോൺഗ്രസിലേക്കുള്ള തിരിച്ചുവരവ് ജമ്മുവിൽ പാർട്ടിയുടെ പ്രതീക്ഷകൾക്ക് കരുത്തേകുമെന്നാണ് കരുതുന്നത്.