തൊടുപുഴയില്‍ ഏഴ് വയസുകാരനെ പ്രതി ലൈംഗികമായും പീഡിപ്പിച്ചു; അരുണ്‍ മയക്കുമരുന്ന് അടിമ: പൊലീസ്

തൊടുപുഴയില്‍ മാതാവിന്റെ സുഹൃത്തിന്റ ക്രൂരമര്‍ദ്ദനത്തിന് ഇരയായ ഏഴ് വയസുകാരന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും പൊലീസ്.
പ്രതി അരുണ്‍ ആനന്ദ് ഇത്തരം സ്വഭാവക്കാരനാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. യുവതിയുടെ ഭര്‍ത്താവിന്റെ മരണം സ്വാഭാവികമെന്നാണ് വിവരം. പ്രതിക്കെതിരേ പോക്‌സോ ചുമത്തും. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.

അതേസമയം, ചികിത്സയിലുള്ള കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി സ്ഥിരീകരിക്കാറായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മരുന്നിനോട് പ്രതികരിക്കുന്നില്ലെങ്കിലും വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ പുരോഗമിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

എനിക്ക് ജീവിതത്തില്‍ പറ്റിയ തെറ്റിന്റെ ദുരിതമാണ് മകന്‍ അനുഭവിക്കുന്നത്, ഭര്‍ത്താവ് മരിച്ചശേഷം അരുണ്‍ വന്നത് സംരക്ഷകനായി; അയാളെ പേടിച്ചാണ് കള്ളങ്ങള്‍ പറഞ്ഞത്’; വെളിപ്പെടുത്തലുമായി ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴുവയസുകാരന്റെ അമ്മ

കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതി അരുണ്‍ ആനന്ദിന്റെ അറസ്റ്റ് ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. കുട്ടിയുടെ അനുജന്റെയും അമ്മയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊലക്കേസിലടക്കം പ്രതിയാണ് അറസ്റ്റ് ചെയ്യപ്പെട്ട അരുണ്‍.

2008ല്‍ ബിയര്‍ കുപ്പി ഉപയോഗിച്ച് സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതിയാണ് ഇയാള്‍. ലഹരിയ്ക്കടിമയാണ് നന്ദന്‍കോട് സ്വദേശിയായ അരുണെന്ന് പൊലീസ് പറഞ്ഞു. വധശ്രമം, ആയുധം ഉപയോഗിച്ചു ഭീഷണിപ്പെടുത്തല്‍, കുട്ടികളോടുള്ള അതിക്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. അമ്മയും സുഹൃത്തും പുറത്തു പോയി വീട്ടില്‍ തിരികെയെത്തിയപ്പോള്‍ ഇളയ കുട്ടി സോഫയില്‍ മൂത്രമൊഴിച്ചിട്ടുണ്ടായിരുന്നു. ഇതേകുറിച്ച് ഏഴു വയസുള്ള മൂത്തകുട്ടിയോട് ചോദിച്ചപ്പോള്‍ വ്യക്തമായ ഉത്തരം കിട്ടാത്തതാണ് ഇയാളെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് കുട്ടിയെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

കുട്ടിയെ ഇയാള്‍ കാലില്‍ പിടിച്ച് നിലത്തടിച്ചു. പല തവണ തലയില്‍ ചവിട്ടി. മര്‍ദ്ദനത്തില്‍ ഏഴു വയസുകാരന്റെ തലയോട്ടി പൊട്ടി രക്തമൊഴുകി. കഴുത്തിന് പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ട്. ഇളയ കുഞ്ഞിനും മര്‍ദ്ദനമേറ്റു. തടയാന്‍ ശ്രമിച്ച അമ്മയുടെ മുഖത്ത് അടിക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയെ അബോധാവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Latest Stories

സമാധാന കരാർ ഫലം കണ്ടു; അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു, ബാരലിന് 114 ഡോളറായിരുന്ന ക്രൂഡ് ഓയിൽ വില 78.66 ഡോളറായി

സംസ്ഥാനത്ത് അവയവക്കടത്ത് റാക്കറ്റുമായി ബന്ധപ്പെട്ട് ഇഡിയുടെ വ്യാപക റെയ്ഡ്; നിരവധി രേഖകൾ പിടിച്ചെടുത്തു

'എന്നെക്കുറിച്ച് എൻ്റെ വീട്ടിൽ വന്നു നിന്ന് കണ്ടത് പോലെ, എനിക്ക് കള്ളൊഴിച്ചു തന്നത് പോലെ പോസ്‌റ്റ് ഇടുമ്പോ ഞാനും ഒരു പരസ്യം കൊടുക്കണമല്ലോ'; യൂട്യൂബ് വ്ലോഗർക്കെതിരെ നടി ലക്ഷ്‌മിപ്രിയ

യുഡിഎഫ് സർക്കാരിന്റെ ആദ്യബജറ്റ് നാളെ; മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റ് അവതരിപ്പിക്കും

'യുഡിഎഫ് സർക്കാരിന് സംഘപരിവാർ വിധേയത്വം, വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ നിന്ന് സർക്കാർ പിന്നോട്ട് പോയി'; വിമർശിച്ച് പ്രതിപക്ഷ നേതാവ്

അമേരിക്ക - ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ; ഔദ്യോഗികമായി സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്

ഞാൻ ഡബിൾ സെഞ്ചുറി അടിക്കാനാണ് നോക്കിയത്, പക്ഷെ അത് നടന്നില്ല: ശുഭ്മൻ ഗിൽ

നമ്മൾ ആഗ്രഹിച്ച തുടക്കമായിരുന്നില്ല, പക്ഷെ ഒന്നും അവസാനിച്ചിട്ടില്ല: ക്രിസ്റ്റ്യാനോ റൊണാൾഡോ

'ഇത് എന്തൊക്കെയാടാ ഈ ലോകകപ്പിൽ നടക്കുന്നെ'; പോർച്ചുഗലിനെ വിറപ്പിച്ച് കോംഗോ; 1 -1 സമനിലയിൽ

മെസ്സിയുടെ കാലത്ത് ഫുട്ബോൾ കാണുക എന്നത് ഭാഗ്യമാണ്: രമേശ് ചെന്നിത്തല