ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ മാധ്യമങ്ങള്‍ക്ക് താത്പര്യമില്ല; വിമര്‍ശനവുമായി മുഖ്യമന്ത്രി

കേരളത്തിലെ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് വാര്‍ത്തയാക്കാന്‍ മാധ്യമങ്ങള്‍ക്ക് താത്പര്യമില്ല. അധികാരികളുടെ വാഴ്ത്തുപാട്ടുകാരായി മാധ്യമങ്ങള്‍ അധഃപതിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബിന്റെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇപ്പോള്‍ പലരുടെയും മാധ്യമപ്രവര്‍ത്തനം വിപണി താത്പര്യം ലക്ഷ്യം വെച്ചുള്ളതാണ്. ആക്ഷേപിക്കലും പുച്ഛിക്കലുമല്ല യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തനം. വികസനം സ്തംഭിപ്പിക്കുന്നവരുടെ മെഗാഫോണായി മാറരുത്. കുഞ്ഞുങ്ങളുമായി സമരത്തിന് എത്തുന്നവരെ മഹത്വവത്ക്കരിക്കുന്നത് നല്ല പ്രവണത അല്ല. ചില സമയങ്ങളില്‍ മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ശത്രുത മനോഭാവം ഉണ്ടാകുന്നുണ്ട്.അത്തരം സംഭവങ്ങള്‍ പുനഃപരിശോധിക്കേണ്ടതാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സില്‍വര്‍ ലൈനില്‍ നിന്ന് പിന്നോട്ടില്ലെന്നും മുഖ്യമന്തി പ്രതികരിച്ചു. ഭൂമിയുടെ കമ്പോളവിലയിലും അധികമാണ് നഷ്ടപരിഹാരമായി നല്‍കുന്നത്. ആവശ്യമായി വന്നാല്‍ അതില്‍ കൂടുതലും നല്‍കാന്‍ തയ്യാറാണെന്നും പിണറായി വിജയന്‍ അറിയിച്ചു.