കോഴിക്കോട് സ്കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്ത സൗജന്യകിറ്റില്‍ പുഴുവും കീടങ്ങളും; പല ഇനങ്ങളും കാലാവധി കഴിഞ്ഞതെന്നും പരാതി

കോഴിക്കോട് സ്കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്ത സൗജന്യ ഭക്ഷ്യകിറ്റിലെ സാധനങ്ങളില്‍ പുഴുവും കീടങ്ങളും.  കോഴിക്കോട് വടകര എം.ജെ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികളില്‍ ചിലര്‍ക്കാണ് പുഴുവും കീടങ്ങളും അടങ്ങിയ കിറ്റ് കിട്ടിയത്.

സൗജന്യ ഭക്ഷ്യകിറ്റിലെ  വന്‍പയറിൻറെയും തുവരയുടെയും പായ്ക്കറ്റിനുള്ളില്‍  ഇഷ്ടം പോലെ  ചെറുപ്രാണികളും പുഴുക്കളുമായിരുന്നു.  കടല, റാഗി എന്നിവയുടെ കവറിലും ധാരാളം. ചെറുപയറാകട്ടെ പൊടിഞ്ഞു തുടങ്ങി. നനഞ്ഞ് കേടായ പഞ്ചസാര. മേയില്‍ പായ്ക്ക് ചെയ്തതാണ് ഈ ഗോതമ്പുപൊടി. എക്സ്പയറി ഡേറ്റ് രണ്ടുമാസവും. ഇത്തരത്തിൽ ഉപയോഗശൂന്യമായ കിറ്റാണ് നിരവധി കുട്ടികൾക്ക് ലഭിച്ചത്.  ചുരുക്കി പറഞ്ഞാൽ കാലാവധി കഴിഞ്ഞതാണ് കുട്ടികള്‍ക്ക് കഴിക്കാന്‍ കൊടുത്തതെന്ന് ചുരുക്കം.

അതേസമയം ഒരഴ്ചയ്ക്കുള്ളിലാണ് 614 കിറ്റുകള്‍ സപ്ലൈകോ എത്തിച്ചതെന്നും അത് അതേപടി വിതരണം ചെയ്യുക മാത്രമാണ് ചെയ്തതെന്നും സ്കൂള്‍ അധികൃതര്‍ വിശദീകരിച്ചു. പരാതി ഉയര്‍ന്നതോടെ സപ്ലൈകോയുടെ വില്യാപ്പിള്ളി സൂപ്പര്‍ മാര്‍ക്കറ്റിലെ മാനേജര്‍ സ്കൂളുകളിലെത്തി മോശമായ കിറ്റുകള്‍ തിരിച്ചെടുത്തു.  വിതരണം ചെയ്തതില്‍ പഴകിയ സാധനങ്ങളുണ്ടെങ്കില്‍  തിരിച്ചെടുക്കാന്‍ തയ്യാറാണെന്നും സപ്ലൈകോ സ്കൂള്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്.

Latest Stories

സഞ്ജുവും ബുംറയുമില്ലായിരുന്നെങ്കിൽ ഇന്ത്യ ഉറപ്പായും തോറ്റേനേ: സൂര്യകുമാർ യാദവ്

'ഞങ്ങളെ ഇന്ത്യയിൽ നിന്നും രക്ഷിക്കൂ റൊണാൾഡോ'; ക്രിസ്റ്റ്യാനോയോട് അപേക്ഷിച്ച് ഇന്ത്യയിൽ കുടുങ്ങിയ വിന്‍ഡീസ് താരം

ഞാൻ പ്രവചിച്ച പോലെ ഇന്ത്യ തോൽക്കുമായിരുന്നു, പക്ഷെ സഞ്ജുവിന്റെ ക്യാച്ച് അവൻ എടുത്തില്ല, അതുകൊണ്ടാണ് ഇന്ത്യ ജയിച്ചത്'; ന്യായീകരണവുമായി മുൻ പാക് താരം

ഇന്ത്യക്ക് വെടിക്കെട്ട് ബാറ്റ്‌സ്മാന്മാരുണ്ട്, അവരെ തോൽപ്പിക്കുന്നത് അസാധ്യമാണ്: ഹാരി ബ്രൂക്ക്

വൈദ്യുതി രാഷ്ട്രീയത്തിന്റെ ഇരട്ടമുഖം: ദേശീയ ഗ്രിഡും ആണവ കരാറും – കേരളത്തിലെ അധികാര നരേറ്റിവുകളുടെ വാഗ്വാദം

ഇന്ത്യക്ക് അനുമതി നല്‍കാന്‍ മാത്രം അമേരിക്ക ആരാണ്?; റഷ്യന്‍ എണ്ണ, ഇന്ത്യക്ക് 30 ദിവസത്തെ ട്രംപിന്റെ ഇളവനുവദിക്കല്‍; മിണ്ടാട്ടം മുട്ടിയ മോദി സര്‍ക്കാരിന് മേല്‍ ചോദ്യശരങ്ങള്‍

സിവില്‍ സര്‍വ്വീസ് പരീക്ഷ ഫലം: അനൂജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്; മലയാളിയായ ശ്രുതി ആറിന് 18ാം റാങ്ക്; മികച്ച നേട്ടം കൊയ്ത് മലയാളികളായ ശ്രീജയും അജയ് രാജും

ഐറിസ് ദേനയെ യുഎസ് വേട്ടയ്ക്ക് എറിഞ്ഞുകൊടുത്തോ?; ഇന്ത്യയ്ക്ക് പിന്നാലെ ശ്രീലങ്കയും ചോദ്യശരത്തില്‍; 11 മണിക്കൂര്‍ ലങ്കന്‍ അനുമതിയ്ക്കായി ദേന കാത്തുകിടന്നു

ഡല്‍ഹിയിലെ ചേട്ടന്‍ബാവയും തിരുവനന്തപുരത്തെ അനിയന്‍ബാവയും വര്‍ഗീയതയുടെ ഒരേ തോണിയില്‍ സഞ്ചരിക്കുകയാണ്; സംഘപരിവാറിന്റെ അതേ വര്‍ഗീയപാതയിലാണ് സിപിഎമ്മുമെന്ന് വി ഡി സതീശന്‍

പൊങ്കാലയ്ക്ക് ശേഷം മാലിന്യം കുന്നുകൂടി കുന്നുകൂടി കിടക്കുന്നു, അന്വേഷണത്തിന് ഉത്തരവിട്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി; കാര്യങ്ങള്‍ ഭംഗിയായി നടന്നെന്ന് മന്ത്രി തന്നെ പറഞ്ഞതാണെന്ന് മേയര്‍