കെ.പി.എ.സിയില്‍ തുടരുക എന്ന ഔദാര്യത്തിന് തത്കാലമില്ല; രാജിവെച്ച് ഒഴിഞ്ഞ് കെ.ഇ ഇസ്മയില്‍

സിപിഐയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന നാടക സമിതിയായ കെപിഎസിയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മുതിര്‍ന്ന നേതാവ് കെ.ഇ.ഇസ്മായില്‍ രാജിവെച്ചു. 75 എന്ന പ്രായപരിധി പിന്നിട്ടതിന്റെ പേരില്‍ ദേശീയ നിര്‍വാഹകസമിതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട കെ.ഇ.ഇസ്മായില്‍ ഇതിനെതിരെയുള്ള പ്രതിഷേധം എന്നവണ്ണമാണ് പാര്‍ട്ടി നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയത്.

പാര്‍ട്ടി സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്നതിനു പ്രായപരിധി തടസ്സമല്ലെന്നു നേതൃത്വം വ്യക്തമാക്കിയെങ്കിലും ഇസ്മായില്‍ വഴങ്ങിയില്ല. പ്രായപരിധി നിര്‍ബന്ധമാക്കി തന്നെ ദേശീയ, സംസ്ഥാന ഘടകങ്ങളില്‍ നിന്നു നീക്കിയതില്‍ അമര്‍ഷത്തിലും വേദനയിലുമായ അദ്ദേഹം കെപിഎസിയില്‍ തുടരുക എന്ന ഔദാര്യത്തിന് തല്‍ക്കാലമില്ലെന്ന നിലപാടാണ് കൈക്കൊണ്ടത്.

15 വര്‍ഷം കൈവശമിരുന്ന പദവി കെഇ ഒഴിഞ്ഞതോടെ പ്രസിഡന്റ് കസേര കാനം ഏറ്റെടുത്തു. ചൊവ്വാഴ്ച ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗമാണ് ഈ തീരുമാനമെടുത്തത്. സിപിഐയുടെ മറ്റു സ്ഥാപനങ്ങളുടെ ചുമതലക്കാരെ നിശ്ചയിച്ചിട്ടില്ല.

പി.കെ.വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് കെപിഎസി പ്രസിഡന്റ് പദവിയിലേക്ക് ഇസ്മായില്‍ വരുന്നത്. കെപിഎസിയുടെ കാര്യങ്ങളില്‍ കൃത്യമായി ഇടപെടലുകള്‍ നടത്തിയ കെഇ വന്‍ കട ബാധ്യതയിലായിരുന്ന സംഘത്തിന് രണ്ട് കോടിയോളം രൂപ മിച്ചം വെച്ചാണ് പടിയിറങ്ങുന്നത്.

സമിതിക്ക് മ്യൂസിയം നിര്‍മിക്കാന്‍ സര്‍ക്കാര്‍ അടുത്തിടെ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. കെ പ്രകാശ് ബാബു, ടി വി ബാലന്‍, എന്‍ സുകുമാരപിള്ള, വള്ളിക്കാവ് മോഹന്‍ദാസ് എന്നിവരാണ് ഭരണസമിതിയിലെ മറ്റ് സി പി ഐ നോമിനികള്‍.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”