അത് യുഡിഎഫ് തന്ത്രം, സീറ്റ് വിഭജനം വൈകിപ്പിച്ചത് മനഃപൂർവം; ബേപ്പൂരിൽ അൻവറിനെ യുഡിഎഫ് സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല : വി. ഡി സതീശൻ

യുഡിഎഫ് സീറ്റ് വിഭജനം നീളുന്നത് തന്ത്രപരമായ നീക്കമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാഷ്ട്രീയ കാരണങ്ങളാൽ മനഃപൂർവം സീറ്റ് വിഭജനം വൈകിപ്പിച്ചതാണ്. ഇപ്പോൾ വിശദീകരിക്കാൻ പറ്റാത്ത കാരണങ്ങൾ ഉണ്ട്. വേണമെങ്കിൽ 24 മണിക്കൂർ കൊണ്ട് സീറ്റ് വിഭജനം പൂർത്തിയാക്കാം. കോൺഗ്രസിൽ ഗ്രൂപ്പില്ലാത്തതുകൊണ്ട് സ്ഥാനാർത്ഥികളെ കണ്ടെത്തൽ എളുപ്പമാണെന്നും സതീശൻ അവകാശപ്പെട്ടു.

ഇതിനിടെ ബേപ്പൂർ മണ്ഡലത്തിൽ പി.വി അൻവർ യു ഡി എഫ് സ്ഥാനാർത്ഥിയാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് നടത്തിയ പ്രസ്താവന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തള്ളി.

ബേപ്പൂരിൽ അൻവറിനെ യുഡിഎഫ് സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും സീറ്റ് വിഭജനം പൂർത്തിയായാൽ മാത്രമേ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. അൻവർ എവിടെ മത്സരിച്ചാലും ജയിക്കുമെന്ന അർത്ഥത്തിലാണ് കെ.പി.സി.സി പ്രസിഡന്റ് പ്രതികരിച്ചതെന്നും അത് ഔദ്യോഗിക പ്രഖ്യാപനമല്ലെന്നും സതീശൻ വിവരിച്ചു.

Latest Stories

അമേരിക്ക വളരെ കരുത്തരായ ടീമാണ്, നിങ്ങൾക്ക് എന്റെ വിജയാശംസകൾ: ഡൊണാൾഡ് ട്രംപ്

സഞ്ജു പുറത്തിരുന്നതോടെ വീണ്ടും അപൂർവ നേട്ടം സ്വന്തമാക്കി ഇന്ത്യ; സംഭവം ഇങ്ങനെ

ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ ഇന്ത്യക്കെതിരെ കളിക്കാം; ഐസിസിക്ക് മുന്നില്‍ പാകിസ്താന്റെ ഉപാധി

'ബാബറിന്റെ പ്രകടനം ഇപ്പോൾ കോമഡിയാണ്, അവന് ഒരു സിക്സ് പോലും അടിക്കാൻ പറ്റുന്നില്ല'; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

'നിക്ഷേപകരുടെ പണം സുരക്ഷിതം, ആരുടെയും പണം അദ്ദേഹം അടിച്ചു മാറ്റിയിട്ടില്ല; സീറോ ഡെബ്റ്റ് കമ്പനിയാണ് ഇത്: കോൺഫിഡൻറ് ഗ്രൂപ്പ് എംഡി

സംസ്ഥാനത്ത് ചൂട് കൂടുന്നു; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

അബുദാബിയിലെ സ്പാ ഉദ്ഘാടന ചടങ്ങിൽ എഡിജിപി എസ്. ശ്രീജിത്ത്; അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി

കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴിലുള്ള പ്രദേശങ്ങൾ വികസനത്തിൽ പിന്നിൽ, സത്യം ആളുകള്‍ അറിയണം; കേരളത്തിൽ മാറ്റം വരും : അമിത് ഷാ

അനാവശ്യമായി പണം ചിലവാക്കുന്നതിൽ താത്പര്യമില്ല, ഈ പ്രായത്തിൽ ട്രെയിനിൽ യാത്ര ചെയ്യാനാകില്ല; ഫ്‌ളൈറ്റ് ബുക്ക് ചെയ്ത് പണം കളയേണ്ടതില്ലെന്ന് പാർട്ടിയോട് പറഞ്ഞു : ആർ. ശ്രീലേഖ

കരാറുണ്ടായിട്ടും പ്രമോഷന് വന്നില്ല, ബിജു മേനോന്‍ കാരണം നിർമാതാവിന് നഷ്ടം 25 ലക്ഷം; ബിജു മേനോനെതിരേ ബി. ഉണ്ണികൃഷ്ണൻ