'ജനുവരി ഒന്ന് ഹിന്ദുക്കളുടെ പുതുവര്‍ഷാരംഭമല്ല, കുടിച്ച് കൂത്താടരുത്'; ആഹ്വാനവുമായി ഹിന്ദുസംഘടന

ക്രിസ്മസ് ആഘോഷിക്കരുതെന്ന ആവശ്യത്തിന് പിന്നാലെ പുതുവര്‍ഷാങ്ങളും വേണ്ടെന്ന പ്രചാരണവുമായി സംഘപരിവാര്‍ സംഘടനകള്‍. ഹിന്ദു ജനജാഗൃതി സമിതിയുടെ പേരില്‍ പ്രചരിക്കുന്ന പോസ്റ്ററുകളിലാണ് ഈ ആഹ്വാനം നടത്തുന്നത്.

ജനുവരി ഒന്ന് ഹിന്ദുക്കളുടെ പുതുവര്‍ഷാരംഭമല്ല.
“ഹിന്ദുക്കളേ, പുതുവര്‍ഷാരംഭം പാശ്ചാത്യരെ പോലെ ഡിസംബര്‍ 31ന് രാത്രി കുടിച്ച് കൂത്താടി ആഘോഷിക്കുന്നത് ഉപേക്ഷിക്കുക. ജനുവരി 1-ന് പുതുവത്സരാശംസകള്‍ നല്‍കുകയോ സ്വീകരിക്കുകയോ ചെയ്യാതിരിക്കുക. മറ്റുള്ളവരെയും ഇക്കാര്യം ബോധ്യപ്പെടുത്തുക. പുതുവര്‍ഷം ഹിന്ദു വര്‍ഷാരംഭ ദിനത്തില്‍ ആഘോഷിക്കുക” എന്നാണ് ഹിന്ദു ജനജാഗൃതി സമിതിയുടെ പേരില്‍ തയ്യാറാക്കിയിരിക്കുന്ന പോസ്റ്ററില്‍ പറയുന്നത്.

കേരളത്തില്‍ എംജി കോളേജില്‍ ക്രിസ്മസ് ആഘോഷത്തിനെതിരെ ഒരുവിഭാഗം പേര്‍ രംഗത്ത് വന്നിരുന്നു. ഭീഷണികളുയര്‍ന്നതിനെ തുടര്‍ന്ന് കോളേജിന് പുറത്താണ് ക്രിസ്മസ് ആഘോഷം നടത്തിത്. രാജസ്ഥാനില്‍ കരോളിന് പോയ പുരോഹിതരെ നിര്‍ബന്ധിത മതപരിവര്‍നം ആരോപിച്ചു ക്രൂരമായി മര്‍ദ്ദിക്കുകയും അറസ്റ്റ് ചെയ്യിപ്പിക്കുകയുമുണ്ടായി. ഇതിന്‍റെ തുടര്‍ച്ചയായിട്ടാണ് പുതുവര്‍ഷാഘോഷത്തിനെതിരെയുള്ള പ്രചാരണം.

Latest Stories

സഞ്ജു സാംസൺ ചെന്നൈയിലേക്ക്; നിർണായക സൂചന നൽകി പരിശീലകൻ; സംഭവം ഇങ്ങനെ

ഡൊണാള്‍ഡ് ട്രംപിന് വഴങ്ങി ഇസ്രായേല്‍; ഇറാനിലുള്ള ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ തിരിച്ചുവിളിച്ചു

IND VS ENG: ഈ മത്സരം തോറ്റാൽ എയറിലാകാൻ പോകുന്നത് നീയാണ് മോനെ; ക്യാച്ച് പാഴാക്കിയ ജയ്‌സ്വാളിനെതിരെ താരങ്ങൾ

IND VS ENG: നിന്റെ കൈയിൽ എന്താ ഓട്ടയാണോ മോനെ; നാണംകെട്ട റെക്കോഡ് സ്വന്തമാക്കി യശസ്‌വി ജയ്‌സ്വാൾ

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം; ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തരുതെന്ന് ട്രംപ്

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറിയില്ലെന്ന് ആവര്‍ത്തിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; ആക്ഷേപങ്ങളെ കുറിച്ചെല്ലാം സംസാരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ക്ഷണം

നിന്നെ ഇനി വേണ്ട, ഞങ്ങൾക്ക് നിന്റെ സഹോദരനെ മതി, ഇന്ത്യൻ ടീമിൽ നിന്നും തഴയപ്പെട്ട നിമിഷം വെളിപ്പെടുത്തി മുൻ ക്രിക്കറ്റർ

'ഡേറ്റിംഗിലായിരുന്നു, രണ്ട് വർഷത്തോളം ഒരുമിച്ച്, പരസ്യമാക്കാൻ ആഗ്രഹിച്ചില്ല'; കോഹ്‌ലിയോടൊപ്പമുള്ള ബ്രസീലിയൻ നടിയുടെ പഴയ ചിത്രങ്ങൾ വൈറൽ!

ഇറാന്‍ ആക്രമണത്തിന്റെ കണക്കുകളുമായി ഇസ്രായേല്‍; ഏറ്റവും വലിയ ആക്രമണം ജൂണ്‍ 15ന്

ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; തിരിച്ചടിക്കാന്‍ നിര്‍ദേശിച്ച് ഇസ്രയേല്‍ പ്രതിരോധ മന്ത്രി; വീണ്ടും അസ്വസ്ഥമായി പശ്ചിമേഷ്യ