വര്‍ക്കലയില്‍ കിടപ്പുരോഗിയായ യുവാവിനെ സഹോദരന്‍ കുത്തിക്കൊന്നു

വര്‍ക്കലയില്‍ കിടപ്പുരോഗിയായ യുവാവിനെ സഹോദരന്‍ കുത്തിക്കൊന്നു. വര്‍ക്കല മേല്‍ വെട്ടൂര്‍ കാര്‍ത്തികയില്‍ സന്ദീപാണ് ( 47) കൊല്ലപ്പെട്ടത്. വെറ്ററിനറി ഡോക്ടറായ സഹോദരന്‍ സന്തോഷിനെ( 52 ) വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. നെഞ്ചില്‍ കത്തി കുത്തിയിറക്കിയ നിലയിലാണ് സന്ദീപിനെ ആശുപത്രിയിലെത്തിച്ചത്.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടുകൂടിയായിരുന്നു സംഭവം. ഇന്നു വെളുപ്പിന് ഒരു മണിയോടുകൂടി അകാരണമായി പ്രതിയായ സന്തോഷ് സഹോദരന്റെ നെഞ്ചില്‍ കത്തി കുത്തി ഇറക്കുകയായിരുന്നു. വെറ്റിനറി ഡോക്ടറായ പ്രതി ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.

റെയില്‍വേ ജീവനക്കാരനായിരുന്ന സന്ദീപ് കഴിഞ്ഞ മൂന്നുവര്‍ഷമായി ഫിക്‌സ് രോഗം വന്ന് കിടപ്പിലാണ്. സംഭവം നടക്കുമ്പോള്‍ സന്ദീപിനെ പരിചരിക്കുന്നതിനായുള്ള 60 വയസ്സുള്ള തമിഴ്‌നാട് സ്വദേശിയായ ഒരു മെയില്‍ നഴ്‌സും വീട്ടിലുണ്ടായിരുന്നു.

മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. പൊലീസ് അന്വേഷണം ആരംഭിച്ചു.