കോന്നിയില്‍ കലാശക്കൊട്ടിന് എത്തിയില്ല; വിവാദം അനാവശ്യം: അടൂര്‍ പ്രകാശ്

കോന്നില്‍ താന്‍ കലാശക്കൊട്ടിന് എത്താതിന്റെ പേരിലുള്ള വിവാദം അനാവശ്യമെന്ന് അടൂര്‍ പ്രകാശ് എം.പി. വൈകുന്നേരം ആറ് മണിവരെ താന്‍ പ്രചാരണ രംഗത്ത് സജ്ജീവമായി ഉണ്ടായിരുന്നെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി. മുന്‍മ്പും താന്‍ കലാശക്കൊട്ടില്‍ പങ്കെടുക്കാറില്ലായിരുന്നെന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കി.

കോന്നിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍രാജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിന് അടൂര്‍ പ്രകാശ് എം.പി പങ്കെടുത്തില്ല. ഇത് വിവാദമായതിനെതുടര്‍ന്ന് പങ്കെടുക്കാതിരുന്നതിന്റെ കാരണം മാധ്യമങ്ങളോട് അദ്ദേഹം വിശദീകരിക്കുകയായിരുന്നു.

യുഡിഎഫില്‍ അനൈക്യമാണെന്ന തരത്തില്‍ വാഖ്യാനിക്കുനത് നിര്‍ഭാഗ്യകരമാണ്. യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം നടന്ന ചില സ്ഥലങ്ങളില്‍ ജനപങ്കാളിത്തം കുറഞ്ഞത് കാര്യമാകേണ്ടതില്ലെന്നും അത് സ്വഭാവികമാണെന്നും അടൂര്‍ പ്രകാശ് എം.പി മാധ്യമങ്ങളോട് പറഞ്ഞു.

കോന്നിയില്‍ അടൂര്‍ പ്രകാശിന്റെ വിശ്വസ്തനായ റോബിന്‍ പീറ്ററെ സ്ഥാനാര്‍ത്തിയാക്കാത്തതില്‍ അടൂര്‍ പ്രകാശിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഇതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതൃത്വലുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു അദ്ദേഹം. പി.മോഹന്‍രാജിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം താന്‍ അറിഞ്ഞില്ലെന്നും  പ്രചാരണത്തില്‍ പങ്കെടുക്കില്ലെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കിയിരുന്നു. ഇതോടെ നേതൃത്വം ഇടപെട്ട് അദ്ദേഹത്തെ അനുനയിപ്പിക്കുകയായിരുന്നു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു