കോന്നിയില്‍ കലാശക്കൊട്ടിന് എത്തിയില്ല; വിവാദം അനാവശ്യം: അടൂര്‍ പ്രകാശ്

കോന്നില്‍ താന്‍ കലാശക്കൊട്ടിന് എത്താതിന്റെ പേരിലുള്ള വിവാദം അനാവശ്യമെന്ന് അടൂര്‍ പ്രകാശ് എം.പി. വൈകുന്നേരം ആറ് മണിവരെ താന്‍ പ്രചാരണ രംഗത്ത് സജ്ജീവമായി ഉണ്ടായിരുന്നെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി. മുന്‍മ്പും താന്‍ കലാശക്കൊട്ടില്‍ പങ്കെടുക്കാറില്ലായിരുന്നെന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കി.

കോന്നിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍രാജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിന് അടൂര്‍ പ്രകാശ് എം.പി പങ്കെടുത്തില്ല. ഇത് വിവാദമായതിനെതുടര്‍ന്ന് പങ്കെടുക്കാതിരുന്നതിന്റെ കാരണം മാധ്യമങ്ങളോട് അദ്ദേഹം വിശദീകരിക്കുകയായിരുന്നു.

യുഡിഎഫില്‍ അനൈക്യമാണെന്ന തരത്തില്‍ വാഖ്യാനിക്കുനത് നിര്‍ഭാഗ്യകരമാണ്. യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം നടന്ന ചില സ്ഥലങ്ങളില്‍ ജനപങ്കാളിത്തം കുറഞ്ഞത് കാര്യമാകേണ്ടതില്ലെന്നും അത് സ്വഭാവികമാണെന്നും അടൂര്‍ പ്രകാശ് എം.പി മാധ്യമങ്ങളോട് പറഞ്ഞു.

കോന്നിയില്‍ അടൂര്‍ പ്രകാശിന്റെ വിശ്വസ്തനായ റോബിന്‍ പീറ്ററെ സ്ഥാനാര്‍ത്തിയാക്കാത്തതില്‍ അടൂര്‍ പ്രകാശിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഇതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതൃത്വലുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു അദ്ദേഹം. പി.മോഹന്‍രാജിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം താന്‍ അറിഞ്ഞില്ലെന്നും  പ്രചാരണത്തില്‍ പങ്കെടുക്കില്ലെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കിയിരുന്നു. ഇതോടെ നേതൃത്വം ഇടപെട്ട് അദ്ദേഹത്തെ അനുനയിപ്പിക്കുകയായിരുന്നു.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”