അടിക്കുകയോ വഴക്ക് പറയുകയോ ഉപദേശിക്കുകയോ ചെയ്യുന്ന അപ്പയുടെ മുഖം മനസ്സിലില്ല: വിജയ് യേശുദാസ്

യേശുദാസിനെ കുറിച്ച് മനസ്സ് തുറന്ന് മകനും ഗായകനുമായ വിജയ് യേശുദാസ്. അടിക്കുകയോ വഴക്ക് പറയുകയോ ഉപദേശിക്കുകയോ ചെയ്യുന്ന പിതാവ് അല്ല അദ്ദേഹമെന്ന് വിജയ്‌ യേശുദാസ് പറഞ്ഞു .

വിജയ്‌ യേശുദാസിന്റെ വാക്കുകള്‍

അടിക്കുകയോ വഴക്ക് പറയുകയോ ഉപദേശിക്കുകയോ ചെയ്യുന്ന അപ്പയുടെ മുഖം മനസ്സിലില്ല. ശബ്ദത്തിനു വെല്ലുവിളിയാകുന്ന ഭക്ഷണം ഉപേക്ഷിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പലതും കണ്ടു പഠിക്കുകയായിരുന്നു. റെക്കോഡിംഗുള്ള ദിവസങ്ങളില്‍ പോലും ക്രിക്കറ്റ് കളിക്കാന്‍ ഇറങ്ങുന്നതാണ് എന്‍റെ  സ്വഭാവം. കളികഴിഞ്ഞ് നേരെ സ്റ്റുഡിയോയിലേക്ക് വെച്ച് പിടിക്കും. എന്റെ ഇത്തരം രീതികള്‍ ശ്രദ്ധിച്ച് അമ്മ അപ്പയോട് ചോദിക്കും ഇങ്ങനെയൊക്കെ കളിച്ച് ക്ഷീണിച്ച് പോയാല്‍ പാട്ട് ശരിയാകുമോയെന്ന്. പക്ഷേ ഇതൊക്കെയാണ് എന്റെ രീതി. പാട്ടുകളെ കുറിച്ച് മികച്ചതോ മോശമോ ആയ കമന്റുകള്‍ അപ്പയില്‍ നിന്ന് ലഭിച്ചിട്ടില്ല. അമ്മ വഴിയാണ് പലതും കേള്‍ക്കാറ്. ‘മിഴികള്‍ക്കിന്നെന്ത് വെളിച്ചമെല്ലാം’ ഇഷ്ടപ്പെട്ടതായി മുമ്പ് പറഞ്ഞത് ഓര്‍മ്മയുണ്ട്. ചില പാട്ടുകള്‍ കേട്ടാല്‍ അവന്‍ അത് നന്നായി പാടി. അവന് നന്നായി പാടാന്‍ കഴിയുന്നുണ്ട് എന്നെല്ലാം പറയാറുണ്ട്’‌.

Latest Stories

ഗവർണറും മന്ത്രി പി പ്രസാദും ഇന്ന് വേദി പങ്കിടും; ഭാരതാംബ വിവാദത്തിൽ പ്രതിഷേധം കടുപ്പിക്കാൻ എസ്എഫ്ഐയും കെഎസ്‍യുവും

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളില്‍ ആണവ കേന്ദ്രങ്ങള്‍ തകര്‍ന്നു; സാരമായ കേടുപാടുകള്‍ സംഭവിച്ചു; തുറന്ന് സമ്മതിച്ച് ഇറാന്‍

ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തിനിടെ മര്‍ദ്ദനം: തിരുവനന്തപുരത്ത് ഇന്ന് കെഎസ്യുവിന്റെ വിദ്യാഭ്യാസബന്ദ്

കനത്ത മഴയും വെള്ളപ്പൊക്കവും; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ആരുടെയും ആദര്‍ശത്തെ എതിര്‍ക്കുന്നില്ല, തനിക്കും വിശ്വാസങ്ങളുണ്ട്; സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ആര്‍എസ്എസ് ചിത്രം; എസ്എഫ്‌ഐ-കെഎസ്‌യു പ്രതിഷേധം കനക്കുന്നു

മൊഴി നല്‍കിയവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം അവസാനിപ്പിച്ചു

'പറക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ല, ചിറകുകള്‍ നിന്റേതാണ്'; മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയ്ക്ക് മറുപടിയുമായി ശശി തരൂര്‍

അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് സൈനിക മേജര്‍ കൊല്ലപ്പെട്ടു; ഏറ്റുമുട്ടലില്‍ വധിച്ചത് താലിബാന്‍