അവകാശവാദങ്ങള്‍ ഒന്നുമില്ലാത്ത ഹിറ്റ്... 'ദൃശ്യ'ത്തെ ഓര്‍മ്മിപ്പിച്ച് 'കൂമന്‍'

മലയാള സിനിമയിലെ ത്രില്ലറുകളുടെ പുതിയമുഖം എന്ന് വിശേഷിപ്പിക്കാവുന്ന സംവിധായകനാണ് ജീത്തു ജോസഫ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത, ജീത്തു ജോസഫ്-ആസിഫ് അലി കോംമ്പോയില്‍ എത്തിയ ‘കൂമന്‍’ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ‘മെമ്മറീസ്’ എന്ന സിനിമയ്ക്ക് ശേഷം ഞാന്‍ ചെയ്യുന്ന യഥാര്‍ഥ ത്രില്ലര്‍ ചിത്രം ഇതായിരിക്കും’ എന്ന് ജീത്തു ജോസഫ് പറഞ്ഞത് വെറുതെയല്ല എന്നാണ് ‘കൂമന്‍’ എന്ന സിനിമ വ്യക്തമാക്കിയിരിക്കുന്നത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ വിവിധ ഭാഷകളിലുള്ള ഒരുപാട് ത്രില്ലര്‍ സിനിമകളും സീരിസുകളും കാണുന്നവരാണ് ഇന്നത്തെ പ്രേക്ഷകര്‍. അതുകൊണ്ട് തന്നെ ത്രില്ലര്‍ എന്ന പേരില്‍ ത്രില്‍ ഇല്ലാത്ത തരത്തിലുള്ള സിനിമകള്‍ ഇറങ്ങിയാല്‍ ഞങ്ങള്‍ പ്രേക്ഷകര്‍ അത് തള്ളിക്കളയും. എന്നാല്‍ ത്രില്ലറുകള്‍ ഒരുക്കി വിസ്മയിപ്പിക്കുന്ന സംവിധായകനാണ് ജീത്തു ജോസഫ്.

‘ഡിറ്റക്ടീവ്’ മുതലുള്ള ജീത്തു ജോസഫ് ത്രില്ലറുകളുടെ പ്രധാന സ്വഭാവമാണ് പ്രതികാരം. അതിനൊപ്പം അവരവരോട് തന്നെയുള്ള യുദ്ധവും. പതിഞ്ഞ താളത്തില്‍ തുടങ്ങി ത്രില്ലര്‍ ആയി മാറുന്ന കഥാപശ്ചാത്തലം തന്നെയാണ് കൂമനും. ജീത്തു ജോസഫ് സിനിമകളുടെ ഭംഗി എന്നും അതിന്റെ തിരക്കഥയാണ്. ’12ത് മാനി’ന് ശേഷം കെ.ആര്‍ കൃഷ്ണകുമാറും ജീത്തു ജോസഫും ഒന്നിച്ച സിനിമയാണ് കൂമന്‍. മികച്ച തിരക്കഥ തന്നെയാണ് കൂമന്റെ പ്ലസ് പോയിന്റ്. എന്നാല്‍ ആദ്യാവസാനം പിടിച്ചിരുത്തുന്ന ഒരു സീറ്റ് എഡ്ജ് ത്രില്ലറല്ല കൂമന്‍. കഥാപാശ്ചാത്തലത്തെയും, കേന്ദ്ര കഥാപാത്രത്തെയും വേണ്ട വിധം ആഴത്തില്‍ വ്യക്തമാക്കി, അത്യാവശ്യം സ്ലോ പേസില്‍ പോകുന്ന, കാലിക പ്രസക്തിയുള്ള വിഷയം ചര്‍ച്ച ചെയ്യുന്ന ഒരു ത്രില്ലറാണ് കൂമന്‍.

Kooman (film) - Wikipedia

കേരള- തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തിലെ പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് ആസിഫ് അലി അവതരിപ്പിക്കുന്ന നായക കഥാപാത്രമായ ഗിരിശങ്കര്‍. തൊഴിലിനോട് ഏറെ കൂറ് പുലര്‍ത്തുന്ന, കൃത്യനിര്‍വ്വഹണത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ഉദ്യോഗസ്ഥന്‍ എന്ന് തോന്നിപ്പിക്കുമെങ്കിലും ഗിരിശങ്കറിന് ചില സ്വഭാവ സവിശേഷതകളുമുണ്ട്. വ്യക്തിപരമായോ അല്ലെങ്കില്‍ തൊഴില്‍പരമായോ നേരിടുന്ന കളിയാക്കലുകള്‍ മറക്കാതെ മനസില്‍ വച്ചുള്ള പകപോക്കലാണ് അതിലൊന്ന്.

ആസിഫ് അലി എന്ന നടന്റെ കരിയറിലെ തന്നെ മികച്ച റോളുകളില്‍ ഒന്നാണ് ഗിരി എന്ന് തന്നെ പറയാം. വളരെ ലൗഡ് ആയി ചെയ്യാമായിരുന്ന ഒരു കഥാപാത്രത്തെ, തന്റെ സൂഷ്മത കൊണ്ട് തന്റേതാക്കി തീര്‍ത്തിട്ടുണ്ട് ആസിഫ് അലി. നടന്റെ കരിയറിലെ തന്നെ മികച്ച റോളുകളില്‍ ഒന്നാണ് ഗിരി എന്നതില്‍ സംശയമില്ല. ഗിരി എന്ന പൊലീസുകാരനെയും അയാള്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളെയും ചുറ്റിപറ്റി നീങ്ങുന്ന ‘കൂമനി’ല്‍ ജീത്തുവിന്റെ ‘ദൃശ്യ’ത്തെ ഓര്‍മിപ്പിക്കും വിധം പൊലീസ് സ്റ്റേഷനും ചായക്കടയുമൊക്കെ പ്രധാന കഥാപശ്ചാത്തലങ്ങളായും എത്തുന്നുണ്ട്.

മലയാള സിനിമയില്‍ സ്ഥിരമായി കാണുന്ന ത്രില്ലര്‍ പാറ്റേണ്‍ ഉണ്ട്, സീരിയല്‍ കില്ലര്‍, വിവിധ തരം സൈക്കോപാത്തുകളുടെ സാന്നിധ്യം അങ്ങനെയൊക്കെ. കൂമനില്‍ ഇതില്‍ നിന്നും വ്യത്യസ്തമായ തുടക്കമുണ്ടെങ്കിലും ഈ പതിവ് രീതിയും ക്ലീഷേയും ചെറുതായി കാണാം. എങ്കിലും സമീപകാലത്ത് മലയാളത്തില്‍ വന്ന ത്രില്ലര്‍ എന്ന് പേരുള്ള ചില സിനിമകള്‍ വച്ച് നോക്കുമ്പോള്‍, കൂമന്‍ ഒരു മികച്ച ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം തന്നെയാണ്. ദൃശ്യത്തിന്റെ സംവിധായകന്‍ എന്നത് ജീത്തു ജോസഫിനത സൃഷ്ടിക്കുന്ന ഒരു പ്രതീക്ഷാഭാരമുണ്ട്. അതുകൊണ്ട് തന്നെ മലയാള സിനിമയിലെ ത്രില്ലറുകളുടെ ബ്രാന്‍ഡ് നെയിം ആയിരിക്കുകയാണ് ജീത്തു ജോസഫ്.

Latest Stories

അബ്ബാസ് അരാഗ്ചി പുടിനുമായി കൂടിക്കാഴ്ച നടത്തും; അമേരിക്കന്‍ ആക്രമണം നിര്‍വ്യാപന കരാറിനെ ബാധിക്കുമെന്ന് ഇറാന്‍

സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ആക്രമണം; നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി

ചുള്ളിക്കമ്പ് പോലെയിരിക്കുന്നുവെന്നും നായകന് എങ്ങനെ പ്രണയം തോന്നി എന്നൊക്കെയുള്ള കമന്റുകൾ വന്നു; ഇവിടുത്തെ ബ്യൂട്ടി സ്റ്റാന്റേർഡ് കുറച്ച് വ്യത്യസ്തമാണ് : ബനിത സന്ധു

സംഘപരിവാർ തിട്ടൂരത്തിന്റെ ഇരയാണ് JSK; സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്ത നടപടി തികഞ്ഞ ഫാസിസം

ശൂന്യമായ ആകാശ പാത, പശ്ചിമേഷ്യന്‍ വ്യോമപാത ഒഴിവാക്കി വിമാന കമ്പനികള്‍; യുഎസ് കൂടി ഇറങ്ങിയതോടെ കടുത്ത നഷ്ടത്തിലും വാണിജ്യവിമാനങ്ങള്‍ പൂര്‍ണമായും മറ്റ് പാതകളിലേക്ക്

അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇസ്രായേലില്‍ തിരിച്ചടി; ജറൂസലേമും ടെല്‍ അവീവും ഉള്‍പ്പെടെ പത്തിടങ്ങളില്‍ ഇറാന്‍ ആക്രമണം

‘താരങ്ങളെ അപമാനിക്കുന്ന നിലപാട്’; അമ്മ ഓഫീസിന് മുന്നിൽ റീത്ത് വെച്ച സംഭവത്തിൽ പ്രതികരിച്ച് ജയൻ ചേർത്തല

മോദിയും കൂട്ടാളികളും നടത്തിയ തട്ടിപ്പില്‍ പിഎന്‍ബിക്കുണ്ടായ നഷ്ടം പരിഹരിക്കും; 40.83 കോടിയുടെ സ്വത്തും 19.50 കോടിയുടെ ഫ്‌ളാറ്റും പഞ്ചാബ് നാഷണല്‍ ബാങ്കിന് വിട്ടു നല്‍കണമെന്ന് കോടതി

ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റ ഈ പുസ്തകം തീര്‍ച്ചയായും വായിക്കപ്പെടേണ്ടത്; മൂല്യം നിര്‍ണ്ണയിക്കേണ്ടത് വായനക്കാര്‍; അഖിലിനെ പിന്തുണച്ചു വിമര്‍ശനങ്ങള്‍ തള്ളിയും ശ്രീകുമാരന്‍ തമ്പി

ചുരുളിയുടെ തെറിയില്ലാത്തൊരു പതിപ്പ് ഡബ്ബ് ചെയ്തിരുന്നു, അഭിനയിച്ചതിന് പൈസയൊന്നും കിട്ടിയിട്ടില്ല: ജോജു ജോർജ്